കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് ഇംഗ്ലണ്ടിൽ ഹോട്ടൽ ക്വാറന്‍റൈൻ നിർബന്ധം
Tuesday, February 16, 2021 11:07 PM IST
ലണ്ടൻ: കോവിഡ് വ്യാപനം തടയാൻ കൂടുതൽ നടപടികളുമായി ബ്രിട്ടീഷ് സർക്കാർ. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം രോഗവ്യാപനം നിശ്ചിത പരിധിയിൽ കൂടുതലുള്ള രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് ഹോട്ടൽ ക്വാറന്‍റൈൻ നിർബന്ധമാക്കിയിട്ടുണ്ട്.

33 രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ഈ നിബന്ധന ബാധകമാക്കിയിട്ടുള്ളത്. വൈറസിന്‍റെ പുതിയ വകഭേദങ്ങൾ വാക്സിനേഷൻ ക്യാന്പയിനെ ബാധിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികൾ.

രാജ്യത്തെ ആകെ ജനങ്ങളിൽ 25 ശതമാനത്തോളം പേർക്ക് വാക്സിന്‍റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വൈറസ് വകഭേദത്തിനെതിരേ വാക്സിൻ ഫലപ്രദമല്ലെന്ന സംശയം ശക്തമാണ്.

വൈറസിന്‍റെ പുതിയ വകഭേദങ്ങൾ വാക്സിനേഷൻ ക്യാന്പയിനെ ബാധിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികൾ. രാജ്യത്തെ ആകെ ജനങ്ങളിൽ 25 ശതമാനത്തോളം പേർക്ക് വാക്സിന്‍റെ ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. ഇതുവരെയായി ഒന്നരക്കോടിയിലധികം ആളുകൾക്ക് വാക്സിന്‍റെ ആദ്യ ഡോസും അഞ്ചുലക്ഷത്തോളം ആളുകൾക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. സാഹചര്യങ്ങൾ മെച്ചപ്പെടുന്നതനുസരിച്ച് അടുത്തയാഴ്ചയോടെ ലോക്ക്ഡൗണ്‍ നിബന്ധനകളിൽ ഇളവുണ്ടായേക്കും. ലോക്ക്ഡൗണ്‍ പിൻവലിക്കുന്നതു സംബന്ധിച്ച റോഡ് മാപ്പ് അടുത്ത തിങ്കളാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിക്കും. എന്നാൽ ബ്രക്സിറ്റ് കഴിഞ്ഞിട്ടും ലോക്ക്ഡൗണ്‍ തുടരുന്പോഴും ബ്രിട്ടീഷ് കറൻസിയായ പൗണ്ട് വിലകുതിച്ചുകയറി. കുറെ വർഷങ്ങൾക്കു ശേഷം ഇന്ത്യൻ രൂപയുമായുള്ള പൗണ്ടിന്‍റെ വിനിമയ നിരക്ക് 101 രൂപയായി ഉയർന്നിരിയ്ക്കയാണ്. ഇതാവട്ടെ കോവിഡ് സമയത്ത് വിഷമിച്ചിരിയ്ക്കുന്ന മലയാളികൾക്ക് ഏറെ സന്തോഷവും ആശ്വാസവുമായി. അതേസമയം പൗണ്ട് ഡോളറിനെതിരേയും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. 1.39 ഡോളറായിരുന്നു ഇന്ന് പൗണ്ടിനെതിരായ എക്സ്ചേഞ്ച് റേറ്റ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ