കൊറോണ വാക്സിൻ വിതരണത്തിനായി ഫ്രാങ്ക്ഫർട്ട് എയർപോർട്ട് സജ്ജമാവുന്നു
Tuesday, December 1, 2020 10:54 PM IST
ബർലിൻ: ദശലക്ഷക്കണക്കിന് കോവിഡ് വാക്സിനുകൾ എത്തിക്കാൻ ജർമനിയിലെ വിമാനത്താവളം ഒരുങ്ങുന്നു. യൂറോപ്യൻ ഹബായ ഫ്രാങ്ക്ഫർട്ട് അം മെയിനിലെ ലുഫ്താൻസ കാർഗോയിലാണ് ഇതിനായി ചട്ടവട്ടങ്ങൾ ശരിയാക്കുന്നത്. അംഗീകാരം കാത്തുകിടക്കുന്ന കോവിഡ് 19 വാക്സിനുകളുടെ ഒരു സ്ട്രിംഗ് എന്ന നിലയിൽ, ലോകമെന്പാടുമുള്ള ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാനുള്ള ഡോസുകൾ എത്തിക്കുകയെന്ന അഭൂതപൂർവമായ ലോജിസ്റ്റിക് വെല്ലുവിളി നേരിടാൻ ഫ്രാങ്ക്ഫർട്ട് എയർപോർട്ട് ഉദ്യോഗസ്ഥരും അവസാന തയാറെടുപ്പിലാണ്.

ഫാർമസ്യൂട്ടിക്കൽ സാധനങ്ങൾ എത്തിക്കുന്നതിനുള്ള യൂറോപ്പിലെ ഏറ്റവും വലിയ കേന്ദ്രമാണ് ഫ്രാങ്ക്ഫർട്ട് വിമാനത്താവളം. കൊറോണ വൈറസിനെതിരെ ദശലക്ഷക്കണക്കിന് ആളുകളെ കുത്തിവയ്ക്കുന്നതിന്‍റെ വിജയത്തിന്‍റെ പ്രധാന ഘടകമാണിത്. താപനില നിയന്ത്രിത ന്ധകാർഗോ കൂൾ സെന്‍റർന്ധ ടെർമിനലിൽ ഒരുങ്ങക്കഴിഞ്ഞതായി ലുഫ്താൻസ കാർഗോയുടെ ഓപ്പറേഷൻസ് ഡയറക്ടർ കരിൻ ക്രെസ്ററണ്‍ പറഞ്ഞു.

വിമാനത്താവളത്തിലെ ലുഫ്താൻസ കാർഗോ ഫാർമ ഹബിലെ ലുഫ്താൻസ കാർഗോ കണ്ടെയ്നറുകളുടെ സഹായത്തോടെയാണ് ഇവിടെ വാക്സിൻ സുരക്ഷിതമായി രാജ്യത്തുടനീളം വിതരണത്തിനായി സജ്ജമാക്കുന്നത്. വിമാനത്താവളത്തിൽ മൈനസ് 20 ഡിഗ്രി സെൽഷ്യസ് മുതൽ 30 ഡിഗ്രി വരെ താപനില നിയന്ത്രിക്കാൻ കഴിയുന്ന പ്രത്യേക കൂളിംഗ് കണ്ടെയ്നറുകൾ ഇപ്പോഴുണ്ടെങ്കെിലും കോവിഡ് വാക്സിൻ സൂക്ഷിയ്ക്കണമെങ്കിൽ മൈനസ് 70 ഡിഗ്രി സെൽഷ്യസ് കണ്ടെയ്നർ ക്യാബിനുകളാണ് കൂടുതലായി വേണ്ടുന്നത്. 12,000 ചതുരശ്ര മീറ്റർ (129,000 ചതുരശ്ര അടി) വിസ്തൃതിയിൽ താപനില നിയന്ത്രിത വെയർഹൗസുകളുണ്ട്, ഇത് മരുന്നുകൾ സംഭരിക്കുന്നതിന് അത്യാവശ്യമാണ്. വെന്‍റിലേഷൻ സംവിധാനങ്ങൾ കണ്ടീഷൻ ചെയ്ത വായുവും സ്ററാഫുകളും ഫോർക്ക് ലിഫ്റ്റുകളും വെയർഹൗസുകളിൽ മീസിൽസ് വാക്സിനുകൾ അടങ്ങിയ ബോക്സുകൾ ശേഖരിയ്ക്കാൻ ഒരുങ്ങിരിയ്ക്കയാണ്.

അതിനാവട്ടെ കാർ വലുപ്പത്തിലുള്ള കണ്ടെയ്നറുകൾ ആവശ്യമാണ്, ഇതിന്‍റെ ഉള്ളടക്കങ്ങൾ സ്ഥിരവും തീവ്രവുമായ താപനിലയിൽ നിലനിർത്താൻഡ്രൈ ഐസ് ആണ് ഉപയോഗിക്കുന്നത്.
300 ദശലക്ഷം ഡോസ് ഫൈസർ / ബയോണ്‍ടെക് വാക്സിൻ യൂറോപ്യൻ യൂണിയൻ വാങ്ങാൻ കരാറായിട്ടുണ്ട്. ഇതിന്‍റെ ഒരു വലിയ ലോജിസ്ററിക് ഓപ്പറേഷനും ഭൂരിഭാഗവും വരും മാസങ്ങളിൽ ഫ്രാങ്ക്ഫർട്ടിലായിരിയ്ക്കും നടക്കുക.

ലോകത്തെ എട്ട് ബില്യണ്‍ ജനങ്ങൾക്ക് ഒരൊറ്റ ഡോസ് നൽകുന്നതിന് 8,000 ജംബോ ജെറ്റുകൾ ആവശ്യമായി വരുമെന്ന് എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ കണക്കാക്കുന്നു. ഇതാവട്ടെ കാർഗോ വ്യവസായത്തിന് നേരിടുന്ന എക്കാലത്തെയും വലിയ ഗതാഗത വെല്ലുവിളിയായിരിയ്ക്കും ഇത്. സബ് സീറോ താപനില നിലനിർത്തേണ്ടതില്ലെങ്കിൽ ചരക്ക് വിമാനങ്ങൾക്ക് സാധാരണയായി ഒരു ദശലക്ഷം ഡോസുകൾ വരെ വഹിക്കാൻ കഴിയും.

അമേരിക്കൻ കന്പനിയായ മോഡേണയുടെ കോവിഡ് വാക്സിൻ ഗുരുതരമായ രോഗത്തിന് 100 ശതമാനം ഫലപ്രദമാണന്നും അടിയന്തിര ഉപയോഗത്തിനായി യുഎസ് ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍റെ അനുമതിയ്ക്കായി നൽകിയിട്ടുണ്ടെന്നും കന്പനിയറിയിച്ചത് വളരെ സന്തോഷത്തോടെയാണ് ജർമനി ഏറ്റുവാങ്ങിയത്. അതേസമയം മറ്റൊരു അമേരിക്കൻ കന്പനിയായ ഫിസറും ജർമനിയുടെ ബയോണ്‍ടെക്കും വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍റെ ഉപയോഗ അനുമതിയ്ക്കായി നേരത്തെ അപേക്ഷിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച യൂറോപ്യൻ യൂണിയൻ കമ്മീഷൻ മേധാവി ഉർസുല വോണ്‍ ഡെർ ലെയ്ൻ മോഡേണയുമായി 160 ദശലക്ഷം വാക്സിൻ ഡോസുകൾക്കുള്ള കരാറിൽ ഒപ്പിട്ടിരുന്നു. ഇതനുസരിച്ച്, ആദ്യത്തെ ഗഡുവായി 80 ദശലക്ഷം ഡോസുകളാണ് തുടക്കത്തിൽ വിതരണം ചെയ്യുക. 80 ദശലക്ഷം യൂണിറ്റുകൾ പിന്നീട് നൽകും.

മോഡേണയുടെ അഭിപ്രായത്തിൽ, വാക്സിൻ ഉൽപ്പന്നത്തിന് യുഡിഎ അംഗീകാരം നൽകിയൽ ഡിസംബർ ആദ്യം തന്നെ യൂറോപ്യൻ യൂണിയനിൽ എത്തിക്കുമെന്നും കന്പനിയറിയിച്ചതിനാൽ വാക്സിൻ കാര്യത്തിൽ ജർമനി എല്ലാവിധത്തിലും സുസജ്ജമാവുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ