ജർമനിയിൽ കോവിഡിന്‍റെ രണ്ടാം തരംഗം ആരംഭിച്ചതായി ഡോക്ടർമാർ
Thursday, August 6, 2020 11:23 PM IST
ബർലിൻ: ജർമനിയിൽ കൊറോണവൈറസ് ബാധയുടെ രണ്ടാം തരംഗം തുടങ്ങിക്കഴിഞ്ഞെന്ന് ജർമൻ ഡോക്ടർമാരുടെ യൂണിയൻ മുന്നറിയിപ്പ് നൽകുന്നു. ആദ്യ ഘട്ടത്തിൽ വൈറസ് ബാധ നിയന്ത്രണവിധേയമായ ശേഷം ജനങ്ങളുടെ ശ്രദ്ധ കുറഞ്ഞതാണ് ഇതിനു കാരണമെന്നും അവർ വിലയിരുത്തുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ദിവസേന പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കൂടുന്നതായാണ് കാണുന്നത്. ആദ്യത്തെ അത്ര കുത്തനെ പെരുകുന്നില്ലെങ്കിലും ഇത് കരുതിയിരിക്കേണ്ട പ്രവണതയാണെന്ന് വിദഗ്ധർ പറയുന്നു.

ചില സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നു. മുഴുവൻ സമയവും പ്രവർത്തനം തുടരുന്നു. കൂടാതെ വേനൽ അവധി ആഘോഷിക്കാൻ പുറത്തു പോയി വരുന്നവർ ഒക്കെ തന്നെ കോവിഡ് വാഹകരാവുന്നതും വ്യാപന വർധന ശക്തി കൂട്ടുന്നുവെന്നും ജനത്തിനും സർക്കാരിനും ഇതൊരു തലവേദനായായി മാറുകയാണ്.

ഇതുവരെ ആർജിച്ച വിജയം ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് നഷ്ടപ്പെടുത്തരുത്. വാക്സിനോ മരുന്നോ വികസിപ്പിച്ചെടുക്കുന്നതുവരെ എല്ലാവരും ശ്രദ്ധ തുടരണമെന്നും ഡോക്ടർമാർ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ