പോളണ്ടിൽ ഡുഡ അധികാരം നിലനിർത്തി
Tuesday, July 14, 2020 12:24 AM IST
വാഴ്സോ: ഞായറാഴ്ച നടന്ന അവസാന റൗണ്ട് വോട്ടെടുപ്പിൽ പോളണ്ടിലെ നിലവിലെ പ്രസിഡന്‍റ് ആൻഡ്രസീജ് സെബാസ്റ്റ്യൻ ഡൂഡ മുഖ്യ എതിരാളിയും വാഴ്സോ മേയറും ലിബറൽ, സെന്‍റർ റൈറ്റ് പ്രതിനിധിയുമായ റഫാൽ ട്രാസ്കോവ്സ്കിയെ നേരിയ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി അധികാരം നിലനിർത്തി.

ഡുഡ 51.2 ശതമാനം വോട്ടുകൾ നേടിയിട്ടുണ്ടെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 1989 ൽ കമ്മ്യൂണിസം അവസാനിച്ചതിനുശേഷം പോളണ്ടിന്‍റെ ഏറ്റവും കുറഞ്ഞ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വിജയമാണിത്.

യൂറോപ്യൻ യൂണിയനുമായുള്ള രാജ്യത്തിന്‍റെ ബന്ധത്തിന്‍റെ ഭാവിയായിരുന്നു തെരഞ്ഞെടുപ്പിന്‍റെ പ്രധാന പ്രശ്നങ്ങളിലൊന്ന്.

നാഷണലിസ്റ്റ് ലോ ആൻഡ് ജസ്റ്റിസ് (പിഐഎസ്) പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരുമായി സഖ്യമുള്ള ഒരു സാമൂഹിക യാഥാസ്ഥിതികനാണ് ആൻഡ്രസീജ് ഡുഡ.

കമ്യൂണിസത്തേക്കാൾ വിനാശകരമായ ഒരു പ്രത്യയശാസ്ത്രമാണ് എൽജിബിടി അവകാശമെന്ന് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചത് ഡുഡ കടുത്ത വിമർശനത്തിന് ഇരയായി. എന്നാൽ ഞായറാഴ്ച നടന്ന വോട്ടെടുപ്പ് അവസാനിച്ചതിനുശേഷം വോട്ടിംഗ് ക്രമക്കേടുകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്ന് ട്രാസാസ്കോവ്സ്കിയെ പിന്തുണച്ച പ്രതിപക്ഷ സിവിക് പ്ലാറ്റ്ഫോം (പിഒ) സംഘം വാർത്താ ഏജൻസിയോട് പറഞ്ഞു. വിദേശത്ത് നിന്നുള്ള വോട്ടിംഗ് പാക്കേജുകൾ യഥാസമയം ലഭിച്ചില്ലെന്ന റിപ്പോർട്ടുകൾ ഇവർ ഉയർത്തിക്കാട്ടുന്നു.

മെയ് മാസത്തിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരുന്നത്. എന്നാൽ കൊറോണ പാൻഡമിക് കാരണം ജൂണ്‍ അവസാനത്തേയ്ക്ക് മാറ്റി ആദ്യറൗണ്ട് പൂർത്തിയാക്കി. ആദ്യ റൗണ്ട് വോട്ടെടുപ്പിൽ ഡൂഡക്കായിരുന്നു മുൻതൂക്കമെങ്കിലും 50 ശതമാനം വോട്ടുനേടാനായിരുന്നില്ല. മറ്റു സ്ഥാനാർഥികൾ ചിത്രത്തിനു പുറത്തായതോടെ അവരുടെ വോട്ടുകൂടി തനിക്ക് അനുകൂലമാകുമെന്നാണ് ട്രാസ്കോവ്സ്കിയുടെ പ്രതീക്ഷ ഒടുവിൽ അസ്ഥാനത്തായി. രാജ്യത്ത് ഭരണത്തിലുള്ള ലോ ആൻഡ് ജസ്റ്റിസ് പാർട്ടി (പി.ഐ.എസ്) യുടെ സഖ്യകക്ഷിയാണ് പ്രസിഡൻറ് ഡൂഡ.

പോളണ്ടിെൻറ നീതിന്യായ സംവിധാനത്തിൽ ഭരണകൂട ഇടപെടലിന് കൂടുതൽ അവസരം അനുവദിക്കുന്ന നിയമനിർമാണവുമായി മുന്നോട്ടുപോകുന്ന ഡൂഡയുടെ വിജയം ഇനി പോളണ്ടിന്‍റെ യൂറോപ്യൻ യൂണിയൻ അംഗത്വവും പുനഃപരിശോധിക്കപ്പെട്ടേക്കും.

യൂറോപ്പ് ആകമാനം ആകാംക്ഷയോടെയാണ് പോളിഷ് തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കിയിരുന്നത്. നീതിന്യായ, മാധ്യമ രംഗങ്ങളിൽ പോളിഷ് സർക്കാർ നടപ്പാക്കുന്ന പിന്തിരിപ്പൻ പരിഷ്കരണങ്ങളുടെ പേരിൽ യൂറോപ്യൻ യൂണിയൻ പല തവണ അതൃപ്തി അറിയിച്ചിട്ടുണ്ട്.

ഡുഡ 1972 16 മേയ് ന് ക്രാകോവിലാണ് ജനിച്ചു. അദ്ദേഹത്തിന്‍റെ മുത്തച്ഛൻ പോളിഷ്സോവിയറ്റ് യുദ്ധത്തിൽ പോരാടി, പിന്നീട് രണ്ടാം ലോക മഹായുദ്ധസമയത്ത് ഹോം ആർമിയിൽ അംഗമായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ