മുഴുവൻ പേർക്കും ടെസ്റ്റ് നടത്താൻ ജർമനി
Tuesday, May 26, 2020 11:14 AM IST
ബർലിൻ: ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും അഡ്മിറ്റായിട്ടുള്ള മുഴുവൻ ആളുകൾക്കും കൊറോണ വൈറസ് ടെസ്റ്റുകൾ നടത്താൻ ജർമൻ സർക്കാർ മുന്നിട്ടിറങ്ങി.ഏത് അസുഖത്തിനായാലും അഡ്മിറ്റാകുന്ന സമയത്തു തന്നെ കൊറോണ വൈറസിനു ടെസ്റ്റ് നടത്താനാണ് ഉദ്ദേശിക്കുന്നത്. കൊറോണവൈറസ് ബാധിച്ചതിന്‍റെ ലക്ഷണങ്ങൾ ഇല്ലെങ്കിലും ഈ ടെസ്റ്റ് നടത്തും.

ഈ മാസം തന്നെ ഇതു സംബന്ധിച്ച നിയമ നിർമാണം നടത്താൻ ഉദ്ദേശിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി യെൻസ് സ്പാൻ അറിയിച്ചു. കൊറോണ വൈറസ് ഉണ്ടോയെന്നു നേരത്തെയറിയാൻ എല്ലാവരെയും പരീക്ഷിക്കാനാണ് ലക്ഷ്യം. അതായത് രാജ്യത്തെ ജനങ്ങളുടെ പരിശോധന സംവിധാനം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെപ്പോലും പരിശോധിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. കൊറോണ വൈറസിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നില്ലെങ്കിലും ആശുപത്രിയിലോ നഴ്സിംഗ് ഹോമിലോ പ്രവേശിപ്പിക്കപ്പെടുന്ന എല്ലാവർക്കും ഇത് ബാധകമായിരിയ്ക്കും.

നഴ്സിംഗ് ഹോമുകൾ, ആശുപത്രികൾ, പരിചരണ സൗകര്യങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം പരിശോധിക്കുന്നതിന്‍റെ പുതിയ ’മാനദണ്ഡം’ ആയിരിക്കും ഇതെന്നും ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു.

ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും പ്രിവന്‍റീവ് ടെസ്റ്റുകൾ സാധ്യമാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം, മന്ത്രി സ്പാൻ പറഞ്ഞു.

നഴ്സിംഗ് ഹോമുകളിലും പരിചരണ സൗകര്യങ്ങളിലും അണുബാധയുണ്ട ായാൽ എല്ലാ സ്റ്റാഫുകൾക്കും താമസക്കാർക്കും രോഗികൾക്കും മുൻകരുതൽ നടപടിയായി പരിശോധനകൾ നടത്തുമെന്നും സ്പാൻ പറഞ്ഞു.അധിക പരിശോധനകൾ നടത്താൻ ജർമനിക്ക് മതിയായ ശേഷിയുണ്ടെ ന്നും ഇതിന് സ്റ്റാറ്റുട്ടറി ആരോഗ്യ ഇൻഷുറൻസ് കന്പനികൾക്ക് സർക്കാർ നിർദ്ദേശം നൽകുമെന്നും സ്പാൻ പറഞ്ഞു.കഴിഞ്ഞയാഴ്ച ജർമനിയിലുടനീളം 4,25,000 പരിശോധനകൾ നടത്തി. എന്നാൽ പരീക്ഷണ ശേഷി ഇരട്ടിയിലധികം വലുതാണ്. എന്നാൽ പരിശോധന ശേഷി ആഴ്ചയിൽ 900,000 ആയി വർദ്ധിപ്പിക്കാൻ നടപടിയെടുത്തിട്ടുണ്ട്.ആരോഗ്യ ഇൻഷുറൻസ് കന്പനികൾക്ക് കൊറോണ വൈറസ് പരിശോധനകൾക്കായി പണം നൽകുന്ന ബില്ലിന് ജർമൻ പാർലമെന്‍റ് മെയ് ആദ്യം നിയമം പാസാക്കിയിരുന്നു.

കൊറോണ കാരണം ശസ്ത്രക്രിയകൾ മാറ്റിയത് അരലക്ഷത്തിലധികം

കൊറോണ പ്രതിസന്ധികാരണം ജർമനിയിൽ മാറ്റിവച്ചത് 52,000 കാൻസർ രോസികളുടെ ശസ്ത്രക്രിയകളാണ്. വരും വർഷങ്ങളിലും വൈറസ് പ്രതിസന്ധിയുടെ പാർശ്വഫലങ്ങൾ അനുഭവപ്പെടുമെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം. ആശുപത്രിയിലെത്തിയാൽ കൊറോബാധിക്കുമെന്ന ഭയപ്പാടുകൊണ്ട് രോഗികൾ സ്വമേധയായും ഡോക്ടർമാരുടെ അഭ്യർത്ഥന മാനിച്ചുമാണ് ശസ്ത്രക്രിയകൾ മാറ്റിയതെന്നാണ് പറയപ്പെടുന്നത്.കൊറോണ പ്രതിസന്ധി മൂലമുണ്ടായ ജീവഹാനികൾ കാരണം ഡോക്ടർമാർ ആരോഗ്യ പരിരക്ഷാ സംവിധാനത്തെക്കുറിച്ച് തെല്ല് ആശങ്കയിലാണ്. എന്നിരുന്നാലും 359 ക്ലിനിക്കുകളിലായി 5000 ശസ്ത്രക്രിയാ വിദഗ്ധരിൽ നടത്തിയ സർവേയിൽ, കഴിഞ്ഞ പാൻഡെമിക് നാളുകളുടെ കാലഘട്ടത്തിൽ ഒട്ടനവധി ശസ്ത്രക്രിയകൾ നടത്താൻ കഴിയാതെ പോയെന്നാണ് ഇതിന്‍റെ പിന്നിൽ പ്രവർത്തിച്ചവർക്കു ലഭിച്ച മറുപടി.

ജർമനിയിലെ ശരാശരി മരണസംഖ്യയിൽ വർധന

ബർലിൻ: ജർമനിയിൽ ഏപ്രിലിൽ രേഖപ്പെടുത്തിയ മരണസംഖ്യയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധന. കൊറോണവൈറസ് ബാധ തന്നെയാണ് ഇതിനു കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, മറ്റു പല യൂറോപ്യൻ രാജ്യങ്ങളിലും ശരാശരി മരണ നിരക്കിൽ ഇതിലും വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.2016 മുതൽ 2019 വരെയുള്ള കണക്കുകളാണ് ഈ വർഷം ഏപ്രിലിലേതുമായി താരതമ്യം ചെയ്തിരിക്കുന്നത്.

ഇറ്റലിയിൽ 49 ശതമാനമാണ് മാർച്ചിൽ മരണ നിരക്ക് വർധിച്ചിരിക്കുന്നത്. സ്വീഡനിൽ ചില മേഖലകളിൽ ഇരട്ടിയാണ് നിരക്ക്. ബെൽജിയം, ഫ്രാൻസ്, യുകെ, നെതർലൻഡ്സ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, സ്പെയ്ൻ എന്നിവിടങ്ങളിലും ജർമനിയിലേതിനെക്കാൾ കൂടുതലാണ് മരണ നിരക്കിലെ വർധന.അതേസമയം, നോർവേ, ചെക്ക് റിപ്പബ്ളിക്ക് എന്നീ രാജ്യങ്ങളിൽ മാരണ നിരക്ക് വ്യത്യാസമില്ലാതെ തുടരുകയാണ്. ഇരു രാജ്യങ്ങളിലും നാമമാത്രമായ മരണനിരക്കാണ് കൊറോണവൈറസ് ബാധ കാരണം രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ജർമനിയിൽ ആരാധനാലയങ്ങൾ തുറന്നതോടെ വൈറസ് വ്യാപനം വർദ്ധിച്ചുവരുന്നതായി മിക്ക സംസ്ഥാനങ്ങളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പറയുന്നു.

കോവിഡ് തിരിച്ചറിയാൻ ഉമിനീർ പരിശോധനയുമായി നോർവേ

ഓസ്ളോ: കൊറോണവൈറസ് ബാധ തിരിച്ചറിയാൻ കൂടുതൽ ലളിതമായ ഉമിനീർ പരിശോധന നോർവേ പരീക്ഷിക്കുന്നു. മൂക്കിൽ നിന്നോ തൊണ്ട യിനിന്നോ ഒക്കെ സ്രവം എടുക്കുന്നതിന്‍റെ അസ്വസ്ഥത ഒഴിവാക്കുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.

ഇതു വ്യാപകമാകുന്നതോടെ ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. രോഗികൾക്ക് സ്വന്തമായി ടെസ്റ്റ് നടത്താവുന്ന രീതിയിലാണ് ഇതിനുള്ള കിറ്റുകൾ തയാറാക്കുന്നത്.

സ്വിറ്റ്സർലൻഡിൽ പുതിയ കൊറോണവൈറസ് ട്രാക്കിംഗ് ആപ്പിന് അനുമതി

ബേണ്‍: കൊറോണവൈറസ് ബാധിതരുമായി അടുത്തിടപഴകിയോ അവർ അടുത്തെവിടെയെങ്കിലുമുണ്ടേ ാ എന്നെല്ലാം മനസിലാക്കാൻ ഉപയോക്താവിനെ സഹായിക്കുന്ന ട്രാക്കിങ് ആപ്ളിക്കേഷന് സ്വിസ് സർക്കാർ അംഗീകാരം നൽകി.

രോഗികളെയും രോഗബാധ സംശയിക്കപ്പെടുന്നവരെയും നിരീക്ഷിക്കാൻ അധികൃതർക്കു സൗകര്യം നൽകുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. കൂടുതൽ പരീക്ഷണങ്ങൾക്കു ശേഷം രാജ്യത്താകമാനം ഇതിനു പ്രചാരം നൽകും.

അതേസമയം, ആപ്പ് നിർബന്ധിതമാക്കാൻ ഉദ്ദേശിക്കുന്നില്ല. സൗജന്യമായിരിക്കും. വൈറസ് വ്യാപനം തടയാൻ സഹായിക്കും എന്നു മനസിലാക്കി നിരവധി പേർ ഇതുപയോഗിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതർ.

ഡെൻമാർക്കിൽ ഇനി ആർക്കും കോവിഡ് ടെസ്റ്റ് നടത്താം

കോപ്പൻഹേഗൻ: ഡെൻമാർക്കിൽ കോവിഡ് ബാധ സംശയിക്കുന്ന ആർക്കും ടെസ്റ്റ് ആവശ്യപ്പെടാനും നടത്തിക്കൊടുക്കാനുമുള്ള സൗകര്യം തയാറായി. രോഗലക്ഷണങ്ങളില്ലാത്തവരായാലും ടെസ്റ്റ് ആവശ്യപ്പെട്ടാൽ നിഷേധിക്കരുതെന്നാണ് പുതിയ നിർദേശം. രണ്ടു മാസത്തിനിടെ രോഗവ്യാപനത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നിർദേശം. 41 പുതിയ കേസുകളാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.

മുൻപ് കൃത്യമായ പ്രോട്ടോകോളുകൾ അനുസരിച്ചു മാത്രമാണ് ടെസ്റ്റ് ആവശ്യമുള്ളവരെ തെരഞ്ഞെടുത്തിരുന്നത്. വെബ്സൈറ്റ് വഴി ബുക്ക് ചെയ്താണ് ഇപ്പോൾ ടെസ്റ്റ് സൗകര്യം നൽകുന്നത്.

ചട്ടം തെറ്റിക്കുന്നതിനെതിരെ ഇറ്റാലിയൻ മേയർമാർ


റോം: ഇറ്റലിയിലെ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനുശേഷം സാമൂഹിക അകലം പാലിക്കാത്തതിനെ തുടർന്ന് മേയർമാർ രംഗത്തിറങ്ങി. മിലാനിലെ നാവിഗ്ലിയോ ഗ്രാൻഡെ കനാലിലൂടെ ആളുകൾ കൂട്ടംകൂടി നടന്നതിനെതിരെയാണ് മിലാൻ മേയർ ഗ്യൂസെപ്പെ സാലെ രംഗത്തുവന്നത്.

ലോക്ക്ഡൗണ്‍ കൂടുതൽ ലഘൂകരിച്ചതിനുശേഷം ഇറ്റലിക്കാർ ക്രമേണ പഴയ ശീലങ്ങളിലേക്ക് മടങ്ങുകയാണ്, ഇത് കൂടുതൽ ഭവിഷ്യത്തുകൾ വരുന്നുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.രണ്ടു മാസത്തിലേറെയായി അടഞ്ഞുകിടന്ന ബാറുകളും കഫേകളും റസ്റ്ററന്‍റുകളും ആദ്യമായി തുറക്കുന്നത് ആളുകൾക്ക് കൂടുതൽ ഹരമായി. മിലാൻ പോലുള്ള സ്ഥലങ്ങളിലും ഇറ്റലിയിലെ ഏറ്റവും മോശം പ്രദേശമായ ലോംബാർഡിയിലും ധാരാളം ആളുകൾ തെരുവുകളിൽ ചട്ടങ്ങൾ ലംഘിക്കുന്നത് സർക്കാരിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

സാമൂഹിക അകൽച്ചയെ മാനിക്കാതെും മാസ്ക് ധരിക്കാതെയും തെരുവിലിറങ്ങിയ ജനങ്ങളുടെ ജീവന് അണുബാധയുടെ ഒരു പുതിയ വർദ്ധനവ് ആശങ്ക ഉയർത്തുന്നുവെന്ന് മിലാൻ മേധാവി പറഞ്ഞു. ആഘോഷിക്കാനോ പാർട്ടി നടത്താനോ ഉള്ള സമയമല്ലന്ന് ഇറ്റലി പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ മുന്നറിയിപ്പു നൽകി.

ഇറ്റലിയിലെ ഏറ്റവും മോശമായ പട്ടണങ്ങളിലൊന്നായ ബെർഗാമോ മേയർ ആശങ്ക പ്രകടിപ്പിച്ചു. മാസ്ക്കില്ലാതെ നിരവധി ആളുകളെ കണ്ടപ്പോൾ തനിക്ക് ദേഷ്യം വന്നതായി അദ്ദേഹം പറഞ്ഞു.പോലീസ് സേനയെ മൂന്നിരട്ടിയാക്കിയാലും എല്ലാവരേയും നിയന്ത്രിക്കുന്നത് അസാധ്യമാണെന്നും ജനങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

വെനെറ്റോ മേഖലയിലെ ഗവർണർ ലൂക്കാ സായയും ഇതേ മുന്നറിയിപ്പു നൽകി, അണുബാധകൾ വർധിക്കുന്നതിനുള്ള യഥാർത്ഥ അപകടസാധ്യതയുണ്ട്, എല്ലാ ബാറുകളും റസ്റ്റോറന്‍റുകളും ബീച്ചുകളും അടയ്ക്കുമെന്നും പ്രദേശം വീണ്ടും ലോക്ക്അപ്പ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.

നഗരത്തിന്‍റെ രാത്രി ജീവിത ഹോട്ട്സ്പോട്ടുകളിൽ പട്രോളിംഗ് നടത്താനും ബഹുജന സമ്മേളനങ്ങൾ തടയാനും റോം ഈ വാരാന്ത്യത്തിൽ നിന്ന് 1,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.

പ്രാദേശിക പാർക്കുകളിലും തലസ്ഥാനത്തിനടുത്തുള്ള ബീച്ചുകളിലും പരിശോധന നടത്തും.
എന്നാൽ ടൂറിനിൽ, പോലീസുകാരുടെ ദൗത്യം വളരെ കഠിനമാണെന്ന് അധികൃതർ പറഞ്ഞു. പരിശോധനയുടെ ഉദ്ദേശ്യം "അടിച്ചമർത്തലായി' മാറുന്നതിനുപകരം പ്രതിരോധമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിൻ പോലീസ് അധികൃതർ പറഞ്ഞു.

ഇറ്റലിയിൽ ഇതുവരെ 228,000 കോവിഡ് 19 കേസുകളും 32,400 ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടനു പിന്നാലെ യൂറോപ്പിലെ ഏറ്റവും കൂടുതൽ മരണം സംഭവിച്ച രണ്ടാമത്തെ രാജ്യമാണ് ഇറ്റലി. ജൂണ്‍ മൂന്നിന് വിനോദസഞ്ചാരികൾക്കായി അതിർത്തി വീണ്ടും തുറക്കാൻ രാജ്യം ഒരുങ്ങുകയുമാണ്.

സാംസ്കാരിക പരിപാടികൾ പുനരാരംഭിക്കുന്നതിന് ഓസ്ട്രിയ

വിയന്ന: കൊറോണ വൈറസ് ലോക്ക്ഡൗണിൽ നിന്ന് രാജ്യം മുക്തി നേടുന്നതിനാൽ മാസാവസാനം മുതൽ 100 കാണികൾക്ക് സാംസ്കാരിക പരിപാടികൾ അനുവദിക്കുമെന്ന് ഓസ്ട്രിയ സർക്കാർ വെള്ളിയാഴ്ച അറിയിച്ചു.

രാജ്യത്തെ സുപ്രധാന സാംസ്കാരിക മേഖല വീണ്ടും തുറക്കുന്നതിനുള്ള പദ്ധതി അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന്‍റെ പേരിൽ സർക്കാർ പ്രതിക്കൂട്ടിലാവുകയും ഉന്നത സാംസ്കാരിക ഉദ്യോഗസ്ഥനായ അൾറിക് ലുനാസെക്ക് വെള്ളിയാഴ്ച രാജിവയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ ലുനസെക്കിന്‍റെ രാജിക്ക് തൊട്ടുപിന്നാലെ, ആരോഗ്യമന്ത്രി റുഡോൾഫ് അൻഷോബർ തിടുക്കത്തിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ 100 പേർക്ക് ഇരിക്കാവുന്ന പരിപാടികൾ മേയ് 29 മുതൽ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു.

അനുവദനീയമായ കാണികളുടെ എണ്ണം ജൂലൈ 1 മുതൽ 250 ആളുകൾ വരെ ഉയരുമെന്നും സിനിമാശാലകൾക്കും വീണ്ടും തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഓഗസ്റ്റ് ഒന്നു മുതൽ 500 പേർക്ക് ഇവന്‍റുകൾ അനുവദിക്കുമെന്ന് അൻഷോബർ കൂട്ടിച്ചേർത്തു.

സർക്കാരിന്‍റെ അംഗീകാരത്തിന് അനുസൃതമായി സുരക്ഷാ നടപടികൾ സംഘാടകർ ആവിഷ്കരിച്ചിട്ടുണ്ടെങ്കിൽ ഓഗസ്റ്റ് ഒന്നു മുതൽ ആയിരം വരെ ആളുകളുടെ വലിയ തോതിലുള്ള ഇവന്‍റുകൾ അനുവദിക്കാം.

പ്രശസ്തമായ സാൽസ്ബുർഗ് സംഗീതനാടക ഉത്സവം ഈ ഓഗസ്റ്റിൽ നടത്തും. ഫെസ്റ്റിന്‍റെ ഫോർമാറ്റിലും നിരവധി ആഘോഷങ്ങളില്ലാതെ അതിന്‍റെ നൂറാം വാർഷികം ആഘോഷിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെ ന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.കൊറോണ വൈറസ് പടരുന്നതിന്‍റെ അപകടസാധ്യത കുറയ്ക്കുന്നതിനായി പ്രകടന റിഹേഴ്സലുകൾക്കും ഫിലിം പ്രൊഡക്ഷനുകൾക്കുമായി ഒരു ചട്ടക്കൂട് പ്രസിദ്ധീകരിക്കുമെന്നും സർക്കാർ പറഞ്ഞു.

ടിക്കറ്റ് നഷ്ടത്തിന് നഷ്ടപരിഹാരം ഉൾപ്പെടെ വ്യവസായത്തിന് രക്ഷാപ്രവർത്തനം നടത്തണമെന്ന് സാംസ്കാരിക മേഖല ഈ ആഴ്ച ആവശ്യപ്പെട്ടിരുന്നു.

ഗ്രീൻ പാർട്ടി അംഗവും യൂറോപ്യൻ പാർലമെന്‍റ് മുൻ വൈസ് പ്രസിഡന്‍റുമായ ലുനസെക് വേദികൾക്കും കലാകാര·ാർക്കും സർക്കാർ വേണ്ട ത്ര പിന്തുണ നൽകുന്നില്ലെന്ന് പറഞ്ഞതിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു.

ലോക്ക്ഡൗണ്‍ സുഗമമാക്കുന്നതിന് ഏപ്രിൽ പകുതി മുതൽ സ്വീകരിച്ച നടപടികളിൽ വെള്ളിയാഴ്ച മുതൽ മ്യൂസിയങ്ങളും ലൈബ്രറികളും വീണ്ട ും തുറന്നു.8.8 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 16,000 ലധികം കൊറോണ വൈറസ് കേസുകളും 639 മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭത്തിൽ ആയിരങ്ങൾ കാറുമായെത്തി


മാഡ്രിഡ്: സ്പെയ്നിൽ സംഘടിപ്പിച്ച ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭത്തിൽ ആയിരക്കണക്കിനാളുകൾ കാറുകളുമായി പങ്കെടുത്തു. കൊറോണവൈറസ് ബാധയെ സർക്കാർ നേരിടുന്ന രീതിയിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

തീവ്ര വലതുപക്ഷക്കാരായ വോക്സ് പാർട്ടിയാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. സാമൂഹിക അകലം പാലിക്കാനായി എല്ലാവരും പ്രകടനത്തിൽ ഉടനീളം കാറുകൾക്കുള്ളിൽ തന്നെ ഇരിക്കാനായിരുന്നു നിർദേശം.

സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രാജിവയ്ക്കണമെന്ന പ്രകടനക്കാർ ആവശ്യപ്പെട്ടു. രാജ്യത്തുടനീളം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവു നൽകിയിട്ടുണ്ടെ ങ്കിലും മാഡ്രിഡും ബാഴ്സലോണയും രോഗം നിയന്ത്രണവിധേയമാകാത്തതിനാൽ കടുത്ത ലോക്ക്ഡൗണിൽ തുടരുകയാണ്.

രാജി ആവശ്യം തള്ളി ഡൊമിനിക് കമ്മിങ്സ്

ലണ്ടൻ: രാജിവയ്ക്കണമെന്ന ആവശ്യം ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് എന്ന സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഡൊമിനിക് കമ്മിങ്സ് തള്ളി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന ആരോപണങ്ങളെത്തുടർന്നാണ് രാജി ആവശ്യം.

ഭാര്യയ്ക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ 260 കിലോമീറ്റർ അകലെയുള്ള ബന്ധുക്കളുടെ അടുത്തേക്ക് യാത്ര ചെയ്തു എന്നതാണ് കമ്മിങ്സിനെതിരായ ആരോപണം. എന്നാൽ, തനിക്കു കൂടി രോഗം ബാധിച്ചാൽ കുട്ടികളെ നോക്കാൻ സൗകര്യം ഉറപ്പിക്കുന്നതിനായിരുന്നു യാത്ര എന്ന കമ്മിങ്സിന്‍റെ വിശദീകരണം പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിക്കുകയായിരുന്നു.

അതേസമയം, സർക്കാർ നിർദേശം പരസ്യമായി ലംഘിച്ച കമ്മിങ്സിനെതിരേ അന്വേഷണം വേണമെന്നാണ് ലേബർ പാർട്ടിയും എസ്എൻപിയും ആവശ്യപ്പെടുന്നത്. നീതിയുക്തമായും നിയമപരമായും മാത്രമാണ് താൻ പ്രവർത്തിച്ചിട്ടുള്ളതെന്ന് മാധ്യമങ്ങളോട് കമ്മിങ്സിന്‍റെ പ്രതികരണം.

പകരത്തിനുപകരം

പാരീസ്: ഫ്രാൻസിലെത്തുന്ന ബ്രിട്ടീഷുകാർ ജൂണ്‍ എട്ടുമുതൽ 14 ദിവസം ക്വാറന്‍റൈനിൽ പോകണമെന്ന് ഫ്രാൻസ് ചട്ടം കൊണ്ടുവന്നത് ബ്രിട്ടനോടുള്ള പകരംവീട്ടലായി.ഫ്രാൻസിൽ നിന്നും ഉൾപ്പെടെ വിദേശത്തുനിന്നും എത്തുന്നവർക്ക് ജൂണ്‍ എട്ടുമുതൽ 14 ദിവസത്തെ ക്വാറന്‍റൈൻ വേണമെന്ന ആവശ്യം ബ്രിട്ടൻ പ്രഖ്യാപിച്ചതിന്‍റെ പിന്നാലെയാണ് ഫ്രാൻസിന്‍റെ അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകിയിരിക്കുന്നത്. ഇതോടെ ആയിരക്കണക്കിനു യാത്രക്കാരുടെ ഇരു രാജ്യങ്ങളിലേക്കുമുള്ള ലക്ഷ്യസ്ഥാനങ്ങൾ ആളില്ലാതെയാവും.
യൂറോസ്റ്റാർ സർവീസും ഇംഗ്ലീഷ് ചാനലിലെ ഫെറി സർവീസും ഒക്കെയാണ് യാത്രക്കാർ ഇതിനായി ഉപയോഗിച്ചുവരുന്നത്.

ഫ്രാങ്ക്ഫർട്ടിൽ പള്ളിയിലെത്തിയവർക്ക് രോഗബാധ

ഈ മാസം ആദ്യം ഫ്രാങ്ക്ഫർട്ടിൽ നടന്ന ഒരു കൂട്ടായ്മയിൽ പങ്കെടുത്ത ശേഷമാണ് 40 ലധികം പേർക്ക് പുതിയ കൊറോണ വൈറസ് ബാധിച്ചത്. ആറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജർമനിയിലെ ആരാധനാലയങ്ങൾ വീണ്ടും തുറന്ന് ഏതാനും ദിവസങ്ങൾക്കുശേഷം മേയ് 10 നാണ് ഈ സേവനം നടന്നത്. ഫ്രാങ്ക്ഫർട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത 16 പേർക്ക് രോഗം ബാധിച്ചതായി ജില്ലാധികൃതർ വെള്ളിയാഴ്ച അറിയിച്ചിരുന്നു. പുതിയ കേസുകളിൽ ശക്തമായ ഇടിവുണ്ടായതിനാൽ മേയ് തുടക്കത്തിൽ ജർമനിയിൽ വൈറസ് പടരുന്നത് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ തുടങ്ങിയിരുന്നു. ലിയർ നഗരത്തിലെ ഒരു റസ്റ്ററന്‍റിൽ ഏഴ് പേർക്ക് രോഗം ബാധിച്ചതായി ശനിയാഴ്ച ലോവർ സാക്സോണിയിലെ അധികൃതർ അറിയിച്ചിരുന്നു.

ആകെ 50 ഓളം പേരെ ക്വാറന്‍റൈനിൽ ആക്കി. മതപരമായ സേവനങ്ങൾ അനുവദിക്കുന്നതിനുള്ള ചോദ്യം ജർമനിയിലും പ്രത്യേകിച്ചും സെൻസിറ്റീവായിരിക്കുകയാണ്.

ഫ്രാൻസിൽ, ഫെബ്രുവരി അവസാനം ഒരു ഇവാഞ്ചലിക്കൽ ചർച്ച് സംഘടിപ്പിച്ച രണ്ടായിരത്തോളം ആളുകൾ പങ്കെടുത്ത ഒത്തുചേരൽ രാജ്യത്തുടനീളം ഡസൻ കണക്കിന് പകർച്ചയുടെ ഉറവിടമായിരുന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾക്കെതിരേ ജർമനിയിൽ വ്യാപക പ്രതിഷേധം

ബർലിൻ: കൊറോണവൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള ലോക്ക്ഡൗണിന്‍റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കെതിരേ ജർമനിയിൽ ആകമാനം പ്രതിഷേധം വ്യാപിക്കുന്നു. ഡസൻ കണക്കിനു പ്രക്ഷോഭങ്ങളാണ് രാജ്യത്താകമാനം ഒറ്റ ദിവസം അരങ്ങേറിയത്.

ഏപ്രിൽ മുതൽ ആഴ്ചയിലൊരിക്കൽ നടത്തി വരുന്ന പ്രക്ഷോഭത്തിന് ആഴ്ച തോറും ജനപിന്തുണ വർധിച്ചു വരുകയാണ്. പ്രധാന നഗരങ്ങളിലെല്ലാം ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്നു.

വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള നിയമവിരുദ്ധമായ കടന്നുകയറ്റമായും ഏകാധിപത്യ പ്രവണതകളുടെ തുടക്കമായുമൊക്കെ ഇവർ നിയന്ത്രണങ്ങളെ വിലയിരുത്തുന്നു. ബർലിനിൽ മാത്രം ഇത്തരം ആരോപണങ്ങളുമായി മുപ്പതോളം റാലികൾ സംഘടിപ്പിക്കപ്പെട്ടു.

പ്രതിഷേധ റാലികൾക്കെതിരായ സന്ദേശവുമായി മറ്റു റാലികളും സംഘടിപ്പിക്കപ്പെടുന്നതോടെ നഗരങ്ങളിൽ സംഘർഷ സാധ്യതയും വർധിക്കുന്നു. ഇതു പോലീസിനും തലവേദനയാകുകയാണ്.

ന്യൂറംബർഗ്, മ്യൂണിക്ക്, സ്റ്റുട്ട്ഗാർട്ട്, ഹാംബുർഗ് എന്നിവിടങ്ങളിലെല്ലാം പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും പ്രകടനങ്ങളിൽ പങ്കെടുക്കുന്നവർ ഏറെയാണ്.കഴിഞ്ഞ ദിവസങ്ങളിലെ പ്രകടനക്കാർക്ക് സർക്കാർ മുന്നറിയിപ്പു നൽകിയെങ്കിലും ഓരോ ദിവസവം ശക്തിയാർജിക്കുകയാണ് ഇക്കൂട്ടർ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ