ബ്രിട്ടനിലെ നാനൂറിൽ ഒരാൾ കോവിഡ് ബാധിതർ
Saturday, May 16, 2020 2:45 AM IST
ലണ്ടൻ: ബ്രിട്ടനിൽ നാനൂറിൽ ഒരാൾ വീതം കോവിഡ് ബാധിതരാണെന്ന് പഠന റിപ്പോർട്ട്. ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിറ്റിറ്റിക്സ് നടത്തിയ പഠനത്തിലാണ് രാജ്യത്തെ രോഗവ്യാപനത്തിന്‍റെ വലിയ തോത് വ്യക്തമാക്കുന്ന പുതിയ വിവരം പുറത്തുവന്നത്. ഇതനുസരിച്ച് 148,000 പേർ രാജ്യത്ത് വൈറസ് ബാധിതരാണ്.

അതേസമയം ബ്രിട്ടനിൽ കൊറോണവൈറസ് ബാധ കാരണമുള്ള മരണ നിരക്കിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. 428 പേരാണ് വ്യാഴാഴ്ച മരിച്ചത്. ഇതോടെ രാജ്യത്താകെ മരിച്ചവരുടെ എണ്ണം ഒൗദ്യോഗിക കണക്കിൽ 33,614 ആയി.

എന്നാൽ, യഥാർഥ കണക്ക് ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്നാണ് നിരീക്ഷകരുടെ വാദം. ലാബിൽ സ്ഥിരീകരിച്ച കൊറോണ മരണങ്ങൾ മാത്രമാണ് ഒൗദ്യോഗിക കണക്കിൽ ഉൾപ്പെടുന്നത്.ഇപ്പോൾ തന്നെ കോവിഡ് ബാധിച്ച് യൂറോപ്പിൽ ഏറ്റവും കൂടുതലാളുകൾ മരിച്ച രാജ്യം ബ്രിട്ടനാണ്. എന്നാൽ, യഥാർഥ മരണസംഖ്യ അന്പതിനായിരം കടന്നിട്ടുണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്.

ഇതിനകം രാജ്യത്ത് 19 മില്യൻ ആളുകൾ രോഗം വന്നിട്ടുട്ടും തിരിച്ചറിയപ്പെടാതെ പോയിട്ടുണ്ടാകുമെന്ന പഠന റിപ്പോർട്ടും ഇതിനിടെ പുറത്തുവന്നു. ഇംഗ്ളണ്ടിൽ മാത്രം ഇപ്പോൾ 220,000 രോഗബാധിതരായുണ്ടാകുമെന്നും കണക്കാക്കുന്നു.രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ ഘട്ടങ്ങളായി സർക്കാർ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതും മറ്റൊരു തരത്തിൽ മരണസംഖ്യ കൂടുമെന്നും ആരോപണങ്ങൾ ഉയരുന്നത് കാത്തിരുന്നു കാണേണ്ടിയിരിയ്ക്കുന്നു.

ഗർഭിണികൾക്ക് കൊറോണവൈറസ് ബാധയേൽക്കാൻ സാധ്യത കൂടുതൽ ഇല്ല

കൊറോണവൈറസ് ബാധയേൽക്കാൻ മറ്റുള്ളവരെ അപേക്ഷിച്ച് ഗർഭിണികൾക്ക് കൂടുതൽ സാധ്യതയൊന്നും നിലനിൽക്കുന്നില്ലെന്ന് പഠന റിപ്പോർട്ട്. വിവിധ എൻഎച്ച്എസ് ആശുപത്രികളിലായി അഞ്ച് ഗർഭിണികൾ കൊറോണവൈറസ് ബാധ കാരണം മരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

ആകെ 427 ഗർഭിണികൾക്കാണ് രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവരിൽ പത്തു ശതമാനം പേർക്ക് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ ആവശ്യം വന്നു. ഗർഭിണികളല്ലാത്ത സ്ത്രീകളുമായി താരതമ്യം ചെയ്യുന്പോൾ ഈ അനുപാതത്തിൽ വ്യത്യാസമൊന്നും കാണാനില്ലെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധ്യത കൂടുതലാണ്. അതല്ലാതെ വൈറസ് ബാധ മാരകമാകാനുള്ള സാധ്യത വർധിക്കുന്നില്ല. എന്നാൽ, അമിത ശരീരഭാരം, പ്രായാധിക്യം എന്നിവ അപകടസാധ്യത വർധിപ്പിക്കുന്നുണ്ടെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ