ബ്രിട്ടനിൽ സെലിബ്രിറ്റികളും കോവിഡ് രോഗഭീഷണിയിൽ
Thursday, April 2, 2020 11:47 PM IST
ലണ്ടൻ: കോവിഡ് പടർന്നു പിടിക്കുന്ന ബ്രിട്ടനിൽ ആരോഗ്യ മേഖലയിലെ ജീവനക്കാർക്കായി പരിശോധന ആരംഭിച്ചു. യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽ ദിവസേന നടക്കുന്ന പരിശോധനയുമായി താരതമ്യം ചെയ്യുമ്പോൾ ബ്രിട്ടനിൽ തീർത്തും കുറവാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ എല്ലാ നടപടികളും ചെയ്യുന്നുണ്ടെന്നാണ് കോവിഡ് ബാധിച്ച് ഐസൊലേഷനിൽ കഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറയുന്നത്. എന്നാൽ, അഞ്ചര ലക്ഷം ജീവനക്കാരിൽ രണ്ടായിരം പേർക്കു മാത്രമാണ് ഇതുവരെ ടെസ്റ്റ് ചെയ്യാൻ കഴിഞ്ഞത്.

രോഗലക്ഷണം

ഇന്നലെ ലണ്ടനിലെ കുട്ടികൾക്കായുള്ള ഗ്രേറ്റ് ഓർമൻഡ് ആശുപതിയിലെ 181 ജീവനക്കാരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 73 പേരും രോഗബാധിതരാണെന്നു കണ്ടെത്തി. ഈ ആശുപത്രിയിൽ 318 ജീവനക്കാർ രോഗലക്ഷണം കണ്ടതിനാൽ സെൽഫ് ഐസൊലേഷനിലാണ്. മറ്റ് ആശുപത്രികളിലും ഇതേ സ്ഥിതിയാണെങ്കിൽ ആശുപത്രികളുടെ പ്രവർത്തനത്തെത്തന്നെ സാരമായി ബാധിച്ചേക്കാം.

ഇതിനിടെ മാർച്ച് രണ്ടാം വാരം ഗ്ലോസ്റ്റെർഷെയറിലെ ചെൽറ്റൻഹാമിൽ നടന്ന ചെൽട്ടൻഹാം ഫെസ്റ്റിവലിൽ പങ്കെടുത്ത സെലിബ്രിറ്റികളായ പലരും ഉൾപ്പെടെ അനേകം പേർക്കു രോഗം ബാധിച്ചിരിക്കാൻ സാധ്യതയുള്ളതായി കരുതുന്നു. കോവിഡ് പടർന്നു തുടങ്ങിയ മാർച്ച് പത്തു മുതൽ പതിമൂന്നു വരെ നടന്ന ഫെസ്റ്റിവലിൽ രണ്ടു ലക്ഷത്തി അൻപതിനായിരം പേരാണ് നാലു ദിവസം പല സമയങ്ങളിലായി പങ്കെടുത്തത്. ഇതിൽ പലർക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ടെന്ന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.

ആശങ്കയുടെ റിപ്പോർട്ട്

ഇതിൽ പങ്കെടുത്ത സെലിബ്രിറ്റികളായ ചിലർക്ക് ഇതിനോടകംതന്നെ കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന ഇമ്പിരിയൽ കോളജിന്‍റെ പഠന റിപ്പോർട്ട് പ്രകാരം ഓരോ 37 ബ്രിട്ടീഷുകാരെ എടുത്തു പരിശോധിച്ചാൽ അതിൽ ഒരാൾക്കു കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നാണ്. ബ്രിട്ടന്‍റെ സ്ഥിതിയെക്കുറിച്ച് കൂടുതൽ ആശങ്ക ഉയർത്തുന്നതാണ് ഈ പഠന റിപ്പോർട്ട്. ഇപ്പോൾത്തന്നെ പുറത്തുവരുന്നതിനേക്കാൾ ഏറെ മരണം ഇവിടെ സംഭവിക്കുന്നുണ്ടെന്നാണ് ഓഫീസ് ഓഫ് ദി നാഷണൽ സ്റ്റാറ്റിസ്റ്റിക്സിനെ ഉദ്ധരിച്ചു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത. കാരണം, ആശുപത്രികളിൽ മരിക്കുന്ന ആളുകളുടെ വിവരം മാത്രമാണ് ദിവസവും സർക്കാർ പ്രസിദ്ധീകരിക്കുന്നത്. എന്നാൽ, വീടുകളിലും നഴ്സിംഗ് ഹോമുകളിലും മരിക്കുന്ന ആളുകളുടെ എണ്ണം ഇതിൽ ഉൾപ്പെടുന്നില്ലെന്നും ഈ റിപ്പോർട്ട പറയുന്നു.

ഏറെ പ്രശസ്തനായ ഹാസ്യതാരം എഡ്ഡി ലാർജ് കോവിഡ് ബാധ മൂലം ഇന്നലെ മരിച്ചു. യുകെയിലെ മലയാളി സമൂഹവുമായി ഏറെ അടുത്തു പ്രവർത്തിച്ചിരുന്ന സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാംഗമായ സിസ്റ്റർ സിയെന്ന(71)യും കോവിഡ് ബാധ മൂലം മരിച്ചു. ജാർഖണ്ഡ് സ്വദേശിനിയാണ്. കാർഡിഫിലെ മൊറിസ്റ്റനിൽ ഭവനരഹിതരായ ആളുകൾക്കിടയിൽ പ്രവർത്തിച്ചു വരികയായിരുന്നു സിസ്റ്റർ.

ഷൈമോൻ തോട്ടുങ്കൽ