ചാൾസ് രാജകുമാരനും കോവിഡ്, ബ്രിട്ടൻ കൂടുതൽ ആശങ്കയിൽ
Thursday, March 26, 2020 7:55 AM IST
ലണ്ടൻ: ബ്രിട്ടന്‍റെ കിരീടാവകാശിയും എലിസബത്ത് രാജ്ഞിയുടെ പുത്രനുമായ ചാൾസ് രാജകുമാരന് കോവിഡ്-19 സ്ഥിരീകരിച്ചു സ്കോട്‌ലൻഡിലെ ഹൈ ലാൻഡ് എസ്റ്റേറ്റിലെ ബെർക്ക് ഹാളിൽ സെൽഫ് ഐസൊലേഷനിൽ ആയിരുന്നു ചാൾസ് രാജകുമാരൻ.

രാജകുമാരന്‍റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് വിവരം. ഭാര്യ കാമില ബാൽമോറൽ കൊട്ടാരത്തിൽ ക്വാറന്‍റൈനിലാണ്. ഇവർക്കു രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. കൊറോണവ്യാപനം തുടങ്ങിയ ആദ്യ ആഴ്ചകളിൽതന്നെ രാജകുടുംബാംഗങ്ങൾ സർക്കാർ നിർദേശം അനുസരിച്ചു പ്രത്യേകം സ്ഥലങ്ങളിലേക്കു മാറിയിരുന്നു . എലിസബത്ത് രാജ്ഞി ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നും വിൻഡ്സർ കൊട്ടാരത്തിലേക്കും പിന്നീട് കഴിഞ്ഞ ആഴ്ച സാൻഡ്രിംഗ് ഹാമിലെ വസതിയിലേക്കും താമസം മാറിയിരുന്നു. ക്വാറന്‍റൈനിലാ ണെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനിടെയാണ് മകൻ ചാൾസ് രാജകുമാരനു കോവിഡ് സ്ഥിരീകരിച്ചത് .

ചാൾസിന്‍റെ മകനും രണ്ടാം കിരീടാവകാശിയുമായ വില്യമും കുടുംബവും മറ്റൊരുടത്താണ് താമസം. ബ്രിട്ടീഷ് ആരോഗ്യമന്ത്രി നെയ്ദീൻ ഡോറീസിനും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതൽ കടുത്ത നിയന്ത്രണങ്ങളിലേക്കു ബ്രിട്ടൻ കടന്നുവെങ്കിലും മരണസംഖ്യയും കോവിഡ്- രോഗകളുടെയും എണ്ണം ദിനംപ്രതി പെരുകുന്നതിനാൽ ഇറ്റലിക്കു സമാനമായ അവസ്ഥയിലേക്കു ബ്രിട്ടൻ നീങ്ങുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

ഇതിനിടെ രാജ്യത്തു ഏറ്റവും കൂടുതൽ ജനസാന്ദ്രത ഉള്ള ലണ്ടൻ നഗരം ഇപ്പോളും ജനനിബിഡമാണ്. വിവിധ സ്ഥലനങ്ങളിൽനിന്നു ജോലിക്കായി ആയിരക്കണക്കിന് ആളുകൾ ട്യൂബ് സ്റ്റേഷനുകളിൽ വന്നു നിറയുന്നു, ട്രെയിനുകൾ നിറഞ്ഞു കവിഞ്ഞുള്ള യാത്രകളാണു നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 40 ട്യൂബ് സ്റ്റേഷനുകൾ അടച്ചിട്ടും ജനത്തിരക്കിനു കാര്യമായ വ്യത്യാസമില്ല.

ഏറ്റവും കൂടുതൽ പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതു ലണ്ടൻ നഗരത്തിൽനിന്നുമാണെന്നതിനാൽ വരും ദിവസങ്ങളിൽ നഗരത്തിൽ കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയേക്കും.

ജോലിക്കാർക്കു ധനസഹായം പ്രഖ്യാപിച്ച സർക്കാർ സ്വയം തൊഴിൽ ചെയ്യുന്ന ആളുകൾക്കും ശമ്പളം വാങ്ങുന്നവരെപോലെതന്നെ വരുമാനത്തിന്‍റെ എൺപതു ശതമാനം സർക്കാർ നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട് . രോഗീപരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ഇപ്പോൾ ക്വാറന്‍റൈനിലാണ്. പൊതുസ്ഥലങ്ങളിൽ രണ്ടിലധികം ആളുകൾകൂടിനിന്നാൽ ഒരാളിൽ നിന്നു മുപ്പതു പൗണ്ട് പിഴയായി ഈടാക്കിത്തുടങ്ങിയിട്ടുണ്ട്.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ