പൊങ്കാല നിവേദ്യത്തിന്‍റെ പുണ്യം പകർന്ന് നജഫ്ഗഡ് പൊങ്കാല
Monday, March 16, 2020 10:51 PM IST
ന്യൂഡൽഹി : ഭക്തമനസിൽ പൊങ്കാല നിവേദ്യത്തിന്‍റെ പുണ്യം പകർന്ന് നജഫ്ഗഡ് പൊങ്കാല സമാപിച്ചു. ശ്രീകോവിലിൽ നിന്നും കൊളുത്തിയ ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകർന്നപ്പോൾ ഭക്തർ വായ്ക്കുരവയാൽ ചോറ്റാനിക്കരയമ്മക്ക് സ്വാഗതമോതി. തുടർന്ന് ഭക്തജനങ്ങൾ അവരവരുടെ പൊങ്കാല അടുപ്പുകളിലേക്ക് സ്വയം അഗ്നിനാളങ്ങൾ പകർന്നപ്പോൾ വാദ്യമേളങ്ങളാൽ ക്ഷേത്രാങ്കണം ഉത്സവലഹരിയിലായി. പൊങ്കാല അടുപ്പുകളിൽ നിന്നുമുയർന്ന പുകപടലങ്ങൾ അൽപ്പസമയം അന്തരീക്ഷം മേഖാവൃതമാക്കിയെങ്കിലും നജഫ്ഗഡിലും പരിസര പ്രദേശങ്ങളിലും തലേ ദിവസം മഴ മാറി നിന്നതിനാൽ പൊങ്കാല സമർപ്പണത്തിന് ഭക്ത ജനങ്ങൾക്ക് ബുദ്ധിമുട്ടനുഭവപ്പെട്ടില്ല.

ഹസ്തസാലിലെ ശ്രീ ശാസ്താ ഭജന സമിതി ആലപിച്ച ഭജനഗാനങ്ങൾ ക്ഷേത്രാങ്കണവും സമീപ പ്രദേശങ്ങളും ഭക്തിസാന്ദ്രമാക്കി. തിളച്ചു തൂവി പാകമായ പൊങ്കാലക്കലങ്ങളിൽ തിരുമേനിമാർ തീർത്ഥം തളിച്ചതോടെ നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ഇരുപത്തൊന്നാമത് വലിയ പൊങ്കാല മഹോത്സവത്തിന് കൊടിയിറങ്ങി.

മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഉത്സവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ ശ്രീ ഭഗവതി ടെംപിൾ & ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്‍റ് പി. ആർ. പ്രേമചന്ദ്രൻ, ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജോയിന്‍റ് സെക്രട്ടറി പി.എൻ. ഷാജി, ട്രഷറർ വി.കെ.എസ്. നായർ, ക്ഷേത്ര തന്ത്രിയുടെ നിർദ്ദേശപ്രകാരം കേരളത്തിൽ നിന്നും പ്രത്യേകം എത്തിയ കൃഷ്ണൻ നന്പൂതിരി, ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്‍റ് കെ.ജി. രഘുനാഥൻ നായർ, ബാലഗോകുലം ഡൽഹി സംസ്ഥാന സെക്രട്ടറി പി.കെ. സുരേഷ്, നവോദയത്തിന്‍റെ മുൻ പ്രസിഡന്‍റ് കെ. നാരായണൻ കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനി പരികർമ്മിയായിരുന്നു.

നിർമ്മാല്യ ദർശനം, മഹാഗണപതിഹോമം, ഉഷ:പൂജ എന്നിവക്ക് പുറമേ മഹോത്സവത്തോടനുബന്ധിച്ചു വിശേഷാൽ പൂജകളും അന്നദാനവും ഉണ്ടായിരുന്നു. വലിയ പൊങ്കാലയിൽ പങ്കെടുക്കുവാനായി ജാതി മത ഭേദമന്യേ നാടിൻറെ നാനാ ഭാഗങ്ങളിൽ നിന്നും ഭക്തജനങ്ങളെക്കൂടാതെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും എത്തിച്ചേർന്നിരുന്നു.

റിപ്പോർട്ട്: പി.എൻ. ഷാജി