മെർക്കലിന്‍റെ പിൻഗാമിയെ കണ്ടെത്താനാനുള്ള ദൗത്യം ആരംഭിച്ചു
Tuesday, February 18, 2020 11:15 PM IST
ബർലിൻ: അന്നഗ്രെറ്റ് ക്രാന്പ് കാറൻബൗവർ പാർട്ടി അധ്യക്ഷ പദം രാജിവച്ച ഒഴിവിലേക്ക് പുതിയ ആളെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾക്ക് ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ ഈയാഴ്ച ഒൗദ്യോഗികമായി തുടക്കം കുറിക്കുന്നു.

പാർട്ടി നേതൃത്വത്തിലെത്തുന്ന ആൾ തന്നെയായിരിക്കും അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചാൻസലർ സ്ഥാനാർഥി. ഈ അർഥത്തിൽ, അംഗല മെർക്കലിന്‍റെ പിൻഗാമിയെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾക്കാണ് തുടക്കം കുറിക്കാൻ പോകുന്നത്.

പതിനാലു മാസം മാത്രമാണ് അന്നഗ്രെറ്റ് പാർട്ടിയുടെ തലപ്പത്തിരുന്നത്. നിലവിൽ മെർക്കൽ വിമർശകൻ ഫ്രെഡറിക് മെർസ്, ആരോഗ്യ മന്ത്രി യെൻസ് സ്പാൻ, നോർത്ത് റൈൻ വെസ്റ്റ്ഫൈലിയ പ്രധാനമന്ത്രി ആർമിൻ ലാഷെ എന്നിവരാണ് അവരുടെ പിൻഗാമിയാകാനുള്ള മത്സരരംഗത്തുള്ളത്. മൂവരുമായും അന്നഗ്രെറ്റ് വരും ദിവസങ്ങളിൽ പ്രത്യേകം ചർച്ചകൾ നടത്തും.

പാർട്ടിയെ ഒരുമിച്ചു നിർത്താനോ വലതുപക്ഷ ഭീഷണി ഫലപ്രദമായി നേരിടാനോ അന്നഗ്രെറ്റിനു സാധിച്ചില്ലെന്ന ആരോപണം ശക്തമായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് അവർ രാജിവച്ചത്. പുതിയ പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുന്നതോടെ പാർട്ടിയിലെ ഭിന്നത രൂക്ഷമായേക്കാമെന്ന ആശങ്കയും ശക്തമാണ്.

ചാൻസലർ അംഗല മെർക്കൽ ഈ ടേം കഴിയുന്നതോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി പാർട്ടിയെ നയിക്കാൻ ആര് എന്ന ചോദ്യം ബാക്കി.

ഫ്രെഡറിക് മെർസും യെൻസ് സ്പാനുമാണ് നിലവിൽ പാർട്ടി നേതാവാകാൻ മുന്നോട്ടു വന്നിട്ടുള്ളത്. പാർട്ടി പാർലമെന്‍ററി ഗ്രൂപ്പ് ചെയർമാനായിരുന്നു മെർസ്. സ്പാൻ ഇപ്പോൾ രാജ്യത്തിന്‍റെ ആരോഗ്യ വകുപ്പ് മന്ത്രിയും. ഇരുവരും മെർക്കലിന്‍റെ കടുത്ത വിമർശരായി അറിയപ്പെടുന്നവർ.

മെർസിന്‍റെ പാർലമെന്‍ററി ഗ്രൂപ്പ് നേതൃത്വത്തിൽ നിന്നു പുറത്താക്കിയത് മെർക്കൽ തന്നെയാണെങ്കിൽ, സ്പാനെ മന്ത്രിയാക്കി നിശബ്ദനാക്കാനായിരുന്നു ശ്രമം.

മെർക്കലുമായുള്ള ശത്രുത പരസ്യമായി തന്നെ വച്ചു പുലർത്തുന്ന മെർസ് പാർട്ടി നേതൃത്വത്തിലേക്കു 14 മാസം മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ അന്നഗ്രെറ്റിനോട് നേരിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ