ജർമനിയിൽ ഒന്നിലധികം ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുന്നു
Thursday, January 23, 2020 10:34 PM IST
ബർലിൻ: ജർമനിയിൽ ഒന്നിലധികം ജോലി ചെയ്യുന്നവരുടെ എണ്ണം മൂന്നര മില്യനായി ഉയർന്നുവെന്ന് ഏറ്റവും പുതിയ കണക്കുകളിൽ വ്യക്തമാകുന്നു. വ്യക്തികളുടെ കടുത്ത സാന്പത്തിക ഭാരമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

2019 ജൂണിലെ കണക്കനുസരിച്ച് 3.54 മില്യൻ ആളുകളാണ് ഒന്നിലധികം ജോലി ചെയ്യുന്നതായി കാണിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഫെഡറൽ എംപ്ലോയിമെന്‍റ്് ഏജൻസി വ്യക്തമാക്കുന്നു.

2018 ജൂണിലേതിനെ അപേക്ഷിച്ച് 123,600 പേരാണ് വർധിച്ചിരിക്കുന്നത്. വർധന 3.62 ശതമാനം. ഇതിൽ മൂന്നു മില്യനടുത്ത് ആളുകളും നാമമാത്ര ജോലികൾ ചെയ്യുന്നവരാണ്. മൂന്നര ലക്ഷത്തോളം പേർ മാത്രമാണ് സോഷ്യൽ ഇൻഷുറൻസ് സംബന്ധമായ രണ്ടു ജോലികൾ ചെയ്യുന്നത്.

നാമമാത്ര ജോലികൾക്ക് ആദായ നികുതിയിൽ ഇളവ് ലഭിക്കും. പ്രതിമാസം 450 യൂറോ വരെയൊക്കെ മാത്രമാണ് ഇത്തരം ജോലികളിൽ നിന്നു ലഭിക്കുന്ന വരുമാനം.

രാജ്യത്തെ മിക്ക ജോലികൾക്കും മതിയായ വേതന ലഭിക്കുന്നില്ല എന്ന പരാതി പണ്ടേ ഉയർന്നിട്ടുള്ളത്. എന്നാലും ഇതുവരെ യോഗ്യമായ ജോലിക്കു ശരിയായ വേതനം ലഭിക്കാത്ത രാജ്യമാണ് ജർമനി. എന്നാൽ മുന്തിയ പ്രൊഫെഷണൽ ജോലികളെ സംബന്ധിച്ചിടത്തോളം ഇത് ബാധകമല്ലതാനും. രണ്ടു ജോലി ചെയുന്ന പലരും ശരിയായ രീതിയിൽ വിശ്രമിക്കാൻ സമയം ഇല്ലാതെയാണ് ജോലിക്കു പോകാൻ നിർബന്ധിതരാകുന്നു. അതുകൊണ്ടു തന്നെ രണ്ടാം ജോലിക്കു പോകാൻ പലരും മടിക്കുന്പോഴും സാന്പത്തിക ബാധ്യതയിൽ കുടുങ്ങി പോകുകയാണ് പതിവ്.

ഒരു ജോലി ഉണ്ടെന്നിരിക്കെ പ്രതിമാസം 450 യൂറോ വരെ നികുതി അടയ്ക്കാതെ രണ്ടാം ജോലി ചെയ്യാനുള്ള അനുമതി ജർമൻ സർക്കാർ നൽകിയിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് മിനിമം ശന്പളം മണിക്കൂറിന് പന്ത്രണ്ടര യൂറോ ആണെങ്കിലും നിലവിൽ ഒൻപത് യൂറോയാണ് ജോലിക്കാർക്ക് ലഭിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ