പെൻഷൻ സന്പ്രദായത്തിലെ സ്ത്രീ വിവേചനം അവസാനിപ്പിക്കാൻ സ്വിറ്റ്സർലൻഡ്
Friday, January 10, 2020 10:50 PM IST
ബേണ്‍: സ്ത്രീകൾക്ക് പുരുഷൻമാരെ അപേക്ഷിച്ച് പകുതി മാത്രം പെൻഷൻ കിട്ടുന്ന രീതി അവസാനിപ്പിക്കാൻ സ്വിറ്റ്സർലൻഡ് സർക്കാർ തീരുമാനിച്ചു. ഇതിനായി തയാറാക്കിയ പരിഷ്കരണ നിർദേശങ്ങൾ തൊഴിലാളി യൂണിയനുകളുടെയും തൊഴിലുടമകളുടെയും പരിഗണനയ്ക്കു വിട്ടിരിക്കുന്നു.

രാജ്യത്തെ പെൻഷൻ ഇപ്പോൾ ഏകീകരിച്ചിട്ടില്ല. ജോലി ചെയ്യുന്ന മേഖലയ്ക്ക് അനുസൃതമായാണ് പെൻഷൻ നിശ്ചയിക്കപ്പെടുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയിലും മറ്റും പുരുഷൻമാരെ അപേക്ഷിച്ചു സ്ത്രീകൾ കൂടുതലായി ജോലി ചെയ്യുന്നുണ്ടെങ്കിലും വിരമിച്ച ശേഷം അവർക്കു ലഭിക്കുന്ന പെൻഷൻ കുറവാണ്.

ശന്പളത്തിൽ ദീർഘകാലം നിലനിന്ന സ്ത്രീ വിവേചനമാണ് പെൻഷന്‍റെ കാര്യത്തിലും പ്രതിഫലിക്കുന്നത്. ഇതിനൊപ്പം, കുട്ടികളെ നോക്കാൻ സ്ത്രീകൾ കൂടുതൽ സമയം ജോലിയിൽ നിന്നു മാറി നിൽക്കേണ്ടി വരുന്നതും അവർക്കു കിട്ടാവുന്ന പെൻഷന്‍റെ വലുപ്പം കുറയ്ക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ