ജർമനിയിലെ അഭയാർഥിത്വ അപേക്ഷകളിൽ 14 ശതമാനം ഇടിവ്
Thursday, January 9, 2020 11:59 PM IST
ബർലിൻ: ജർമനിയിലെ അഭയാർഥിത്വ അപേക്ഷകളുടെ എണ്ണത്തിൽ 14 ശതമാനം കുറവു കണക്കാക്കുന്നു. കഴിഞ്ഞ വർഷം അഭയാർഥിത്വത്തിന് അപേക്ഷിച്ചത് 111,094 പേർ. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് 14.3 ശതമാനത്തിന്‍റെ കുറവാണ് എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതായത്, 18534 പേരുടെ കുറവ്. 2018ൽ 129,628 പേർ അപേക്ഷ നൽകിയിരുന്നു.

തുടർച്ചയായ മൂന്നാം വർഷമാണ് രാജ്യത്തേക്കുള്ള അഭയാർഥിത്വ അപേക്ഷകളുടെ എണ്ണത്തിൽ കുറവ് വരുന്നത്. സമീപകാലത്ത് അഭയാർഥിത്വവും കുടിയേറ്റവും നിയന്ത്രിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ ഫലപ്രദമാകുന്നതിന്‍റെ തെളിവാണിതെന്ന് ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫർ അവകാശപ്പെട്ടു.

രാജ്യത്തെത്തിയ ശേഷം അഭയാർഥിത്വത്തിന് അപേക്ഷിക്കുന്നവരെയാണ് ഈ കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതലാളുകൾ സിറിയയിൽനിന്നാണ്~ 26,453 പേർ. ഇറാക്കിൽ നിന്ന് 10,894 പേരും തുർക്കിയിൽ നിന്ന് 10,275 പേരും.

ജർമനിയിൽ ജനിച്ച, ഒരു വയസിനു താഴെ പ്രായമുള്ള കുട്ടികളുടെ പട്ടിക പ്രത്യേകമാണ് തയാറാക്കിയിരിക്കുന്നത്. ഇത്തരത്തിൽ 31,415 അപേക്ഷകളുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ