കീത്ത് വാസ് രാഷ്ട്രീയം അവസാനിപ്പിച്ചു
Tuesday, November 12, 2019 11:02 PM IST
ലണ്ടൻ: ബ്രിട്ടനിലെ ലേബർ പാർട്ടി എംപിയും ഇന്ത്യൻ വംശജനുമായ കീത്ത് വാസ് 32 വർഷം നീണ്ട രാഷ്ട്രീയജീവിതം അവസാനിപ്പിച്ചു. ലൈംഗികാരോപണത്തെ തുടർന്നാണ് തീരുമാനം. ഏറ്റവും കൂടുതൽകാലം ബ്രിട്ടീഷ് എംപിയായിരുന്ന ഇന്ത്യൻ വംശജനാണ് വാസ്.

പുരുഷലൈംഗികത്തൊഴിലാളികൾക്ക് പണം നൽകിയെന്നും മയക്കുമരുന്ന് വാങ്ങിനൽകാൻ സന്നദ്ധത പ്രകടിപ്പിച്ചുവെന്നുമാണ് വാസിനെതിരേ ഉയർന്ന ആരോപണം. ഇതെത്തുടർന്ന് ബ്രിട്ടീഷ് പാർലമെന്‍റ് വെള്ളിയാഴ്ച വാസിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.

2016~ലാണ് വാസിനെതിരേ ആരോപണമുയരുന്നത്. തുടർന്ന് ആഭ്യന്തരകാര്യസമിതി ചെയർമാൻ സ്ഥാനം വാസിന് രാജിവയ്ക്കേണ്ടിവന്നു. പാർലമെന്‍റ് സ്ററാൻഡേർഡ് സമിതി നടത്തിയ അന്വേഷണത്തിൽ വാസ് ലൈംഗികത്തൊഴിലാളികൾക്ക് പണം നൽകിയതിനും മയക്കുമരുന്ന് വാങ്ങിനൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നതിനും വ്യക്തമായ തെളിവുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ന്ധന്ധലെസ്ററർ ഈസ്ററിനെ പ്രതിനിധീകരിച്ച് മൂന്ന് ദശാബ്ധത്തിലധികം ബ്രിട്ടീഷ് പാർലമെന്‍റിലുള്ള ഞാൻ വിരമിക്കുകയാണ്. ഇക്കാലയളവിനുള്ളിൽ എട്ട് പൊതുതിരഞ്ഞെടുപ്പുകൾ ഞാൻ ജയിച്ചു’’ ~ഞായറാഴ്ച തന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ വാസ് പറഞ്ഞു. ഡിസംബർ 12~ന് ബ്രിട്ടനിൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1985~ലാണ് കീത്ത് വാസ് ആദ്യമായി പാർലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

പൊതുപ്രവർത്തനത്തിൽ വലിയ സംഭാവനകളാണ് വാസ് നൽകിയതെന്ന് ലേബർ പാർട്ടി നേതാവ് ജെറെമി കോർബിൻ പറഞ്ഞു. ന്ധന്ധഏഷ്യൻ വംശജർക്കും കറുത്തവർഗക്കാർക്കും ന്യൂനപക്ഷങ്ങൾക്കും രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതിന് വാസ് വഴിയൊരുക്കി. ബ്രിട്ടനിലെ ആദ്യത്തെ ഏഷ്യൻ വംശജനായ മന്ത്രി, ആഭ്യന്തരകാര്യസമിതി ചെയർമാൻ എന്നീ നിലകളിൽ പകരംവയ്ക്കാനില്ലാത്ത പ്രകടനമാണ് വാസ് നടത്തിയത്’’ ~കോർബിൻ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ