ജർമൻ കാർ മേഖലയ്ക്കെതിരായ പ്രതിഷേധത്തിൽ പതിനായിരങ്ങൾ
Thursday, September 19, 2019 11:32 PM IST
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ കാർ നിർമാണ മേഖലയ്ക്കെതിരേ പരിസ്ഥിതി വാദികളുടെ കൂറ്റൻ പ്രതിഷേധ പ്രകടനം. ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോ വേദിക്കു പുറത്ത് സംഘടിപ്പിച്ച പ്രകടനത്തിൽ ഏകദേശം കാൽ ലക്ഷം പേർ പങ്കെടുത്തെന്നാണ് കണക്കാക്കുന്നത്.

മോട്ടോർ വാഹന നിർമാണ മേഖല കൂടുതൽ പരിസ്ഥിതി സൗഹാർദമാക്കുന്നതിന് അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് പ്രകടനക്കാർ പ്രധാനമായും ഉന്നയിച്ചത്. ഇതിനായി പെട്രോൾ - ഡീസൽ എൻജിനുകൾ പൂർണമായി ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ആഴ്ച പ്രദർശന നഗരക്കുള്ളിലും ചെറിയ തോതിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ശനി, ഞായർ ദിവസങ്ങളിൽ തുടരെ വലിയ പ്രകടനങ്ങൾ നടത്തിയത്.

ഇത്തരം മോട്ടോർ ഷോകൾ കഴിഞ്ഞ നൂറ്റാണ്ടിനെയാണ് പ്രതിനിധീകരിക്കുന്നതെന്ന് പ്രകടനക്കാർ ആരോപിച്ചു. നമ്മുടെ ഭാവി ബസുകളിലും ട്രെയിനുകളിലും സൈക്കിളുകളിലുമാണെന്നും അവർ വാദിക്കുന്നു. സൈക്കിൾ യാത്രക്കാർക്കു മാത്രം കടന്നു പോകാൻ വഴിയൊരുക്കിക്കൊണ്ടുള്ള വഴി തടയലും ഇവർ നടത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ