ജർമനിയിലെ കുടിയേറ്റക്കാരിൽ മുന്നിൽ റൊമാനിയക്കാർ
Thursday, September 19, 2019 11:16 PM IST
ബർലിൻ: ജർമനിയിൽ ജോലി ചെയ്തു ജീവിക്കുന്ന വിദേശ കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ റൊമാനിയക്കാരെന്ന് ഒഇസിഡിയുടെ പഠന റിപ്പോർട്ട്. 2017 മുതൽ രണ്ടര ലക്ഷത്തോളം റൊമാനിയക്കാരാണ് ജർമനിയിലെത്തിയിട്ടുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം കൂടുതലാണിത്.

മുൻപ് ഏറ്റവും കൂടുതൽ അഭയാർഥികൾ വന്നിരുന്നത് സിറിയയിൽ നിന്നായിരുന്നു. റൊമാനിയ, പോളണ്ട്് തുടങ്ങിയ ബാൾക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരിൽ പലരും വിദഗ്ധ തൊഴിലാളികളാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുൻപ് ഏറെ കുടിയേറ്റക്കാരെ സംഭാവന ചെയ്തിരുന്ന പോളണ്ടാകട്ടെ, ഇപ്പോൾ കൂടുതൽ വിദേശ തൊഴിലാളികളെ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു.

2018 ലെ കണക്കനുസരിച്ച്, ജർമനിയിലുള്ള കുടിയേറ്റക്കാരിൽ എഴുപതു ശതമാനം പേർക്കും ജോലിയുണ്ട്്. മുൻ വർഷത്തെ അപേക്ഷിച്ച് 1.4 ശതമാനം വർധനയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ജർമനിയിലേയ്ക്കുള്ള ഇന്ത്യക്കാരുടെ വരവ് പ്രത്യേകിച്ച് മലയാളികളുടെ അഭൂതപൂർവമായ കുടിയേറ്റമാണ് നിലവിലുണ്ടായിരിയ്ക്കുന്നത്. നഴ്സിംഗ്, സങ്കേതിക മേഖലയിലെ വിദഗ്ധരുടെ അഭാവവും ഈ മേഖലകളിയ്ക്കേു കുടിയേറാൻ സർക്കാർ ഉദാരമാക്കിയ നിയമങ്ങളും എല്ലാം ഇങ്ങോട്ടുള്ള വരവിന് അനുകൂലമാക്കുന്നു. കൂടാതെ സാങ്കേതിക മേഖലയിൽ ജോലി നേടാൻ ഉപകരിയ്ക്കുന്ന ആറുമാസത്തെ കാലാവധിയിൽ നൽകുന്ന ജോബ് സെർച്ചിംഗ് വിസാ വിദേശികൾക്ക് ഏറെ പ്രയോജനപ്പെടുന്നുണ്ട്.

ഉന്നപഠനത്തിനായി എത്തുന്ന മലയാളി വിദ്യാർഥികളുടെ എണ്ണത്തിലും വൻ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ ജോബ് സെർച്ചിംഗ് വിസ, നഴ്സിംഗ് വിസ, പഠന വിസ എന്നിവ സംഘടിപ്പിച്ചു കൊടുക്കാമെന്നു പറഞ്ഞ് ഒട്ടനവധി ഏജൻസികൾ കേരളത്തിൽ പ്രവർത്തിയ്ക്കുന്നുണ്ട്. ഈ ഏജൻസികളാവട്ടെ വ്യാജ വാഗ്ദാനങ്ങൾ നൽകി അപേക്ഷകരുടെ പക്കൽ നിന്നും ഭീമമായ തുകൾ കൈപ്പറ്റി ആളുകളെ കയറ്റിവടുന്നവരുടെ എണ്ണവും കൂടുകയാണ്. ഇവരൊക്കെയും മോഹന വാഗ്ദാനങ്ങളിൽപ്പെട്ട് തട്ടിപ്പിനിരയായി ധനനഷ്ടവും മാനഹാനിയും മാത്രമാണ് ഏറ്റുവാങ്ങുന്നത്. അതുകൊണ്ട് ഏജൻസികളുടെ പ്രലോഭനങ്ങളിൽ വീഴാതെ ജർമനിയിലേയ്ക്കുള്ള ശരിയായ പാത തെരഞ്ഞെടുത്ത് കുടിയേറാൻ ശ്രമിയ്ക്കുന്നത് അഭികാമ്യമായിരിയ്ക്കും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ