എം. സ്വരാജ് എംഎൽഎ ലണ്ടനിൽ
Friday, September 6, 2019 11:57 PM IST
ലണ്ടണ്‍: ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടന യായ "സമീക്ഷ'യുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുവാനായി കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്‍റെ പ്രമുഖ പ്രാസംഗികനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ) പ്രസ്ഥാനത്തിലെ കരുത്തുറ്റ നേതാവും സംഘാടകനുമായ തൃപ്പുണിത്തുറ എംഎൽഎ എം. സ്വരാജ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ലണ്ടനിൽ എത്തുന്നു.

പൊതുസമ്മേളനത്തിൽ സാംസ്കാരിക സെമിനാർ ഉദ്ഘാടനം ചെയ്യുനത് പ്രസിദ്ധ ചരിത്രം പണ്ഡിതനും കാലടി സർവകലാശാലയിലെ അധ്യാപകനും പ്രമുഖ വാഗ്മിയുമായ സുനിൽ പി. ഇളയിടമാണ്. പ്രസിദ്ധ കന്നഡ സാഹിത്യകാരനായിരുന്ന കൽബുർഗിയുടെ നാമധേയമുള്ള പൊതുസമ്മേളനനഗരിയിൽ, യുകെയിലെ ഇടതു പക്ഷ മതേതര സാമൂഹ്യ കലാ സാംസ്കാരിക പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു സ്വരാജ് ഞായറാഴ്ച സ : അഭിമന്യു നഗറിൽ നടക്കുന്ന സമീക്ഷ ദേശീയ പ്രതിനിധി സമ്മേളനത്തിലും പങ്കെടുക്കും.

യുകെയിലെ പതിനെഞ്ചലധികം ബ്രാഞ്ചുകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 100ലധികം പ്രതിനിധികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ദേശീയ സമ്മേളനം വന്പിച്ച വിജയമാക്കാൻ എല്ലാ സമീക്ഷ പ്രവർത്തകരും വിവിധ സബ് കമ്മിറ്റികളുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് സമീക്ഷ കേന്ദ്ര നേതൃത്വം അറിയിച്ചു.

ദേശീയ സമ്മേളനത്തോടനുബന്ധിച്ചു ഓണ്‍ലൈൻ ക്വിസ് മത്സരവും വിദ്യാഭ്യാസ, കലാ കായിക മേഖലയിൽ കഴിവ് തെളിയിച്ച വിദ്യർഥികളെ പൊതുസമ്മേളനവേദിയിൽ അനുമോദിക്കുന്നതും അവാർഡ് നൽകുന്നതുമായിരിക്കും.സമീക്ഷ ദേശീയ സമ്മേളനത്തിന്‍റെ ആവേശം ഉൾക്കൊണ്ടു ഇടതുപക്ഷ മതേതര കലാ സാംസ്ക്കാരിക പ്രവർത്തകർ പീറ്റർ ബോറോയിൽ ഒത്തുകൂടി സമീക്ഷയുടെ 15മത് ബ്രാഞ്ച് രൂപികരിച്ചു.

ഭാരവാഹികളായി ഷാജി ജോണ്‍ (പ്രസിഡന്‍റ്), സിനുമോൻ ഏബ്രഹാം (വൈസ് പ്രസിഡന്‍റ്), രഞ്ജിത്ത് ജോസഫ് (സെക്രട്ടറി), ചിഞ്ചു സണ്ണി (ജോയിന്‍റ് സെക്രട്ടറി), ഗീതു സണ്ണി (ട്രഷറർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു. ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകൾ ഉയർത്തി പിടിച്ചു നാഷണൽ കമ്മറ്റിയോടു ചേർന്നു പ്രവർത്തിക്കുമെന്ന് യോഗം തീരുമാനിച്ചു.

റിപ്പോർട്ട്: ദിനേശ് ശ്രീധരൻ