ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനു നേരേ പാക്കിസ്ഥാൻകാരുടെ കല്ലേറ്
Thursday, September 5, 2019 11:14 PM IST
ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷൻ ഓഫീസിന് മുന്നിൽ പാക്കിസ്ഥാൻ അനുകൂലികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കെട്ടിടത്തിെൻറ ജനൽ ചില്ലുകളും മറ്റും പ്രതിഷേധക്കാർ കല്ലെറിഞ്ഞു തകർത്തു.

പാക് അധിനിവേശ കശ്മീരിെൻറ പതാകകളുമായാണ് പ്രതിഷേധക്കാർ അണിനിരന്നത്. ഇവർ പാക് അനുകൂല മുദ്രാവാക്യവും ന്ധആസാദി കശ്മീർ’ മുദ്രാവാക്യങ്ങളും മുഴക്കി. ഇന്ത്യൻ ഹൈക്കമീഷൻ കെട്ടിടത്തിന് നേരെ മുട്ടയും ചെരിപ്പുകളും എറിഞ്ഞതായും റിപ്പോർട്ടുണ്ട്.

ഓഗസ്റ്റ് 15ന് കശ്മീർ വിഷയത്തിൽ പാക് അനുകൂലികൾ ഇന്ത്യൻ ഹൈക്കമീഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും അക്രമാസക്തമായ പ്രതിഷേധം നടന്നിരിക്കുന്നത്. പ്രതിഷേധക്കാർ പരിസരത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയതായി ഇന്ത്യൻ നയതന്ത്രജ്ഞർ പറഞ്ഞു. ലണ്ടൻ മേയർ സാദിഖ് ഖാൻ സംഭവത്തിൽ ഖേദം രേഖപ്പെടുത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ