മൊബൈലിൽ മിണ്ടിപ്പറഞ്ഞ് വണ്ടിയോടിച്ചാൽ 1000 രൂപ പിഴ
Wednesday, July 24, 2019 10:15 PM IST
ബംഗളൂരു: മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിച്ചാൽ ഇനി ഇരട്ടിപിഴ. വാഹനമോടിക്കുന്പോൾ മൊബൈൽ ഫോണ്‍ ഉപയോഗിച്ചാൽ 1,000 രൂപയാണ് ഇനി ഈടാക്കുക. ലംഘനം ആവർത്തിച്ചാൽ പിഴ 2,000 ആകും. നേരത്തെ 100 രൂപയായിരുന്നു പിഴ. ഇതടക്കം വിവിധ ഗതാഗതനിയമലംഘനങ്ങൾക്കുള്ള പിഴയും ഉയർത്തിയിരുന്നു. ഇന്നലെ മുതൽ പുതിയ പിഴ നിലവിൽ വന്നു.

ഫോണ്‍ കൈയിലെടുക്കാതെ ഹെഡ്ഫോണിലോ ബ്ലൂടൂത്ത് ഹെഡ്ഫോണിലോ സംസാരിച്ചാലും പിടിവീഴും. വാഹനമോടിക്കുന്നതിനിടെ ഫോണ്‍ കോളിൽ ഏർപ്പെടാതെ ഇവ ഉപയോഗിച്ച് പാട്ടുകേട്ടാലും അത് നിയമലംഘനമാകും.

ഇരുചക്രവാഹനമോടിക്കുന്പോൾ ഇനി മൊബൈൽ ഫോണ്‍ വെറുതെ ഹെൽമെറ്റിനിടയിൽ തിരുകി വച്ചാലും പിഴ ഒന്നുതന്നെ. ട്രാഫിക് സിഗ്നലിൽ കിടക്കുന്പോൾ വാഹനം ഓടുന്നില്ലെങ്കിൽ പോലും മൊബൈൽ ഫോണിൽ സംസാരിച്ചാൽ നിയമലംഘനമാകും. സഹയാത്രികൻ ലൗഡ്സ്പീക്കർ മോഡിൽ ഫോണിൽ സംസാരിക്കവേ ്രെഡെവർ ആ സംഭാഷണത്തിൽ പങ്കുചേർന്നാലും കുറ്റകരമാണ്. അതേസമയം, നാവിഗേഷനു വേണ്ടി മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നത് അനുവദനീയമാണ്. പക്ഷേ, ഫോണ്‍ വാഹനത്തിൽ ഉറപ്പിച്ചിരിക്കണം. സിസിടിവി കാമറാദൃശ്യങ്ങൾ കൂടി പോലീസ് പരിഗണിക്കുമെന്നതിനാൽ പിഴയിൽ നിന്ന് രക്ഷപെടാനാവില്ല.

കർണാടക ഗതാഗതനിയമം 177, 230(എ) വകുപ്പുകൾ അനുശാസിക്കുന്നത് വാഹനമോടിക്കുന്നവർ മൊബൈൽ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യണമെന്നാണ്. എന്നാൽ ഇത് അപ്രായോഗികമായതിനാൽ ഇതിനു പകരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് ട്രാഫിക് പോലീസ് ചെയ്യുന്നത്.

ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്കുള്ള പിഴ 500 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർന്നു. അനധികൃത പാർക്കിംഗിനുള്ള പിഴയും 1,000 രൂപയായി ഉയർന്നു. നിയമലംഘനം ആവർത്തിച്ചാൽ ഇത് 2,000 രൂപയാകും. ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ വാഹനം നിരത്തിലിറങ്ങിയാൽ 2,000 രൂപയാണ് പിഴ. രണ്ടാമതും പിടിക്കപ്പെട്ടാൽ പിഴ 5,000 രൂപയായി ഉയരും.

ഗതാഗതനിയമലംഘനങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ. പിഴ കുറവായതിനാൽ വീണ്ടും നിയമലംഘനങ്ങൾ നടത്താൻ പലർക്കും മടിയില്ല. എന്നാൽ പിഴ ഉയർത്തുന്നതോടെ നിയമലംഘനങ്ങളിലും അപകടങ്ങളിലും കുറവുണ്ടാകുമെന്നാണ് പോലീസിൻറെ കണക്കുകൂട്ടൽ. പാർക്കിംഗ് സൗകര്യങ്ങൾ കുറവായതിനാലും പിഴ കൂടുതലായതിനാലും ആളുകൾ പൊതുഗതാഗതസംവിധാനം കൂടുതലായി പ്രയോജനപ്പെടുത്തുമെന്നും പോലീസ് പ്രതീക്ഷിക്കുന്നു. നിലവിൽ പിഴയിനത്തിൽ മാത്രം ദിവസം 20 ലക്ഷത്തോളം രൂപ ട്രാഫിക് പോലീസ് പിരിച്ചെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.