ബ്രിട്ടനിൽ ഉയർന്ന ശന്പളം വാങ്ങുന്നത് ചൈനക്കാരും ഇന്ത്യക്കാരും
Wednesday, July 10, 2019 10:55 PM IST
ലണ്ടൻ: ബ്രിട്ടനിലെ ശന്പളത്തിന്‍റെ കാര്യത്തിൽ സ്വദേശികളേക്കാൾ മുന്നിൽ ചൈനക്കാരും ഇന്ത്യക്കാരുമെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്‍റെ പഠനം വെളിപ്പെടുത്തുന്നു. വരുമാനത്തിൽ ഏറ്റവും മുന്നിൽ ചൈനക്കാരും രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരുമാണ്. എന്നാൽ ഏറ്റവും കുറഞ്ഞ ശന്പളത്തിൽ ജോലി ചെയ്യുന്നത് ബംഗ്ലാദേശികളാണെന്നും പഠനം പറയുന്നു. വിവിധ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിൽ കുടിയേറിയവരെപ്പറ്റിയുള്ള റിപ്പോർട്ടിലാണ് തൊഴിൽ മാർക്കറ്റിലെ വംശീയതയുളവാക്കുന്ന വരുമാന വ്യത്യാസം വ്യക്തമാക്കുന്നത്.

ഏറ്റവും ഉയർന്ന നിരക്കിൽ ജോലിചെയ്യുന്ന ചൈനക്കാരുടെ ഒരുമണിക്കൂറിലെ ശരാശരി ശന്പളം 15.8 പൗണ്ടും, ഇന്ത്യക്കാരുടെ ശന്പള നിരക്ക് 13.5 പൗണ്ടുമാണ്. മണിക്കൂറിൽ പന്ത്രണ്ട് പൗണ്ടാണ് വെള്ളക്കാരായ ബ്രിട്ടീഷുകാരുടെ ശന്പളം. അതേസമയം ആഫ്രിക്കൻ വൻകരയിൽ നിന്നുള്ള ബ്രിട്ടൻ പൗരത്വമുള്ളവരുടെ വേതനം 10.9 പൗണ്ടാണ്. പാക് വംശജരായ ബ്രിട്ടീഷ് പൗരത്വം നേടിയവർ 10 പൗണ്ട് മണിക്കൂറിൽ വാങ്ങുന്പോൾ ഏറ്റവും പിന്നിൽ ബംഗ്ലാദേശി വംശജരാണ്. അവർ ഏകദേശം 9.6 പൗണ്ടാണ് മണിക്കൂറിൽ നേടുന്നത്.

ഇതുകൂടാതെ ലിംഗവ്യത്യാസമനുസരിച്ചും വരുമാനത്തിലെ വ്യത്യാസം നിലനിൽക്കുന്നു. ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ ചൈനക്കാരാണ്. എന്നാൽ സ്ത്രീകളേക്കാൾ 19.1 ശതമാനം വരുമാനം. ഈ അന്തരം ഇന്ത്യക്കാരിലും കാണപ്പെടുന്നുണ്ട്. 23.2 ശതമാനമാണ് ഈ തോത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ