അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷന് നൂറ് വയസ്
Tuesday, June 11, 2019 10:49 PM IST
ജനീവ: സ്വിറ്റ്സർലൻഡിലെ ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷന് (ഐഎൽഒ) 100 വയസ് തികയുന്നു. രണ്ടാം ലോകയുദ്ധത്തെയും ഫാഷിസത്തെയും അതിജീവിച്ച പ്രസ്ഥാനമാണിത്.

സംഘടനക്ക് 1969ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചിട്ടുണ്ട്. ഒന്നാം ലോകയുദ്ധത്തിനുശേഷം ലീഗ് ഓഫ് നാഷൻസിെൻറ കീഴിൽ രൂപവത്കരിച്ച നിരവധി അന്താരാഷ്ട്ര സംഘടനകളിൽ അതിജീവിച്ചത് ഐഎൽഒ ആണ്. 1919ലാണ് സംഘടന രൂപീകൃതമായത്.

ലീഗ് ഓഫ് നേഷൻസിന്‍റെ ഭാഗമായി പ്രവർത്തിച്ചുവന്നിരുന്ന ഈ സംഘടന 1946ൽ തൊഴിൽപരമായ കാര്യങ്ങളിൽ യുഎന്നിന്‍റെ വിദഗ്ധമണ്ഡലമായിത്തീർന്നു. എല്ലാ രാഷ്ട്രങ്ങളിലുമുള്ള തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സാന്പത്തിക, സാമൂഹികനീതി കൈവരിക്കുന്നതിനും യോജിച്ചു പ്രവർത്തിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

1919ൽ ജർമനിയും 1934ൽ അമേരിക്കയും റഷ്യയും സംഘടനയിൽ അംഗങ്ങളായി. 1939ൽ റഷ്യ സംഘടനയിൽനിന്ന് പി·ാറിയെങ്കിലും 1954ൽ വീണ്ടും ചേർന്നു. 1977-80 കാലത്ത് യുഎസ് സംഘടനയിൽ നിന്ന് വിട്ടുനിന്നു. ഈയാഴ്ച നടക്കുന്ന വാർഷിക കോണ്‍ഗ്രസിൽ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണ്‍, ജർമൻ ചാൻസലർ അംഗലാ മെർകൽ, റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദെവ് എന്നിവർ പങ്കെടുക്കും.

ആഗോള തലത്തിൽ 187 രാജ്യങ്ങളാണ് ഐഎൽഒയിൽ അംഗങ്ങളായുള്ളത്. സംഘടനയുടെ കേന്ദ്ര ആസ്ഥാനം സ്വിറ്റ്സർലൻഡിലെ ജനീവയിലാണ്. സംഘടനയുടെ ഡയറക്ടർ ജനറൽ ബ്രിട്ടീഷുകാരനായ ഗുയി റൈഡർ ആണ്. 150 രാജ്യങ്ങളിൽ നിന്നായി 2700 ഓഫീസേഴ്സും 40 ഫീൽഡ് ഓബീവേഴ്സും 900 സാങ്കേതിക വിദഗ്ധരും അടങ്ങുന്നതാണ് ഐഎൽഓയുടെ സംഘടനാ ശേഷി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ