കൈവിട്ടുപോയ അഞ്ചു മാർക്ക് തിരിച്ചുപിടിച്ചു; ഒന്നാംറാങ്കുകാരുടെ പട്ടികയിലേക്ക് തനുഷയും
Tuesday, May 28, 2019 12:04 AM IST
ബംഗളൂരു: ന്ധറാങ്ക് ജേതാക്കളുടെ ചിത്രങ്ങൾ ടിവിയിലും പത്രത്തിലും കണ്ടപ്പോൾ ഞാൻ ആകെ അസ്വസ്ഥയായി. ഞാനും അത് അർഹിച്ചതാണെന്ന് എനിക്കറിയാമായിരുന്നു..ന്ധ ജി തനുഷ എന്ന വിദ്യാർഥിനിയുടെ വാക്കുകളാണ് ഇവ. എസ്എസ്എൽസി പരീക്ഷയിൽ അഞ്ചുമാർക്കിന് ഒന്നാം റാങ്ക് കൈവിട്ടുപോയതാണ് തനുഷയെ ആകുലയാക്കിയത്. എന്നാൽ, അവളുടെ ആത്മവിശ്വാസം വലുതായിരുന്നു. തന്‍റെ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയത്തിനു വിട്ട തനുഷ ഒടുവിൽ ആ അഞ്ചുമാർക്ക് പിടിച്ചെടുക്കുക തന്നെ ചെയ്തു.

ബംഗളൂരു സെൻറ് മാർക്സ് റോഡ് സ്ട്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ വിദ്യാർഥിനിയായ തനുഷയ്ക്ക് 625ൽ 620 മാർക്കാണ് ലഭിച്ചത്. മുഴുവൻ മാർക്കും ലഭിച്ച ബംഗളൂരു സ്വദേശി ഡി. ശ്രുജന, ഹാസൻ സ്വദേശിനി പ്രഗതി എം. ഗൗഡ, മൂഡബിദ്രി സ്വദേശി സുജൻ ആർ. ഷെട്ടി, കുമ്ത സ്വദേശിനി നാഗാഞ്ജലി എന്നിവരാണ് ഒന്നാം റാങ്ക് പങ്കിട്ടത്. ഇംഗ്ലീഷിനാണ് തനുഷിക്ക് അഞ്ചു മാർക്ക് നഷ്ടമായത്. എന്നാൽ ഇംഗ്ലീഷ് തനിക്ക് വളരെ എളുപ്പമായിരുന്നുവെന്ന് പറഞ്ഞ തനുഷ ഉത്തരക്കടലാസിൻറെ പകർപ്പ് വാങ്ങിയെടുത്തു. മാർക്ക് നഷ്ടപ്പെടാൻ ഒരു വഴിയുമില്ലെന്ന് ആത്മവിശ്വാസം തോന്നിയതോടെയാണ് പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചത്.

ഈമാസം 21ന് വീണ്ടും പരീക്ഷാഫലം പുറത്തുവന്നപ്പോൾ തനുഷ ആഗ്രഹിച്ചതുപോലെ ഇംഗ്ലീഷിന് നൂറിൽ നൂറായിരുന്നു മാർക്ക്. ഫുൾ മാർക്കോടെ ഒന്നാംറാങ്കുകാർക്കൊപ്പം എത്തുകയും ചെയ്തു.

വെറും അഞ്ചു മാർക്ക് വിട്ടുകളയാൻ താൻ തനുഷയെ ഉപദേശിച്ചിരുന്നതായി സ്കൂൾ സെക്രട്ടറി എസ്.എ. കൃപാനന്ദൻ പറഞ്ഞു. എന്നാൽ അഞ്ചുമാർക്ക് കിട്ടുമെന്ന് തനുഷ വാക്കുനല്കിയെന്നും അവളെ അഭിനന്ദിക്കുന്നുവെന്നും കൃപാനന്ദൻ കൂട്ടിച്ചേർത്തു. ്രെകെസ്റ്റ് യൂണിവേഴ്സിറ്റിയിൽ പിസിഎംബി പിയു കോഴ്സിന് ചേർന്ന തനുഷയ്ക്ക് ഒരു ഡോക്ടറാകാനാണ് ആഗ്രഹം.