നോർത്ത് ഇന്ത്യയിലെ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി
Monday, April 22, 2019 9:50 PM IST
ന്യൂഡൽഹി: ദുഃഖവെള്ളിയുടെ തിരുകർമ്മങ്ങളുടെ ഭാഗമായി ഹോളി ഫാമിലി ചർച്ച്, റേച്ച് ഫരായി സീറോ മലബാർ ദേവാലയത്തിൽ കർത്താവിന്‍റെ കബറടക്കം വളരെ ഭക്ത്യാദരമായി നടത്തപ്പെട്ടു. വികാരി റവ. ഫാ. മാത്യു കിഴക്കേച്ചിറ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. ഈ ചരിത്രനിമിഷത്തിൽ വലിയൊരു ജനാവലി സാക്ഷിയായി. ശുശ്രൂഷയിൽ പങ്കെടുത്ത പലർക്കും ജീവിത്തിലെ ആദ്യത്തെ അനുഭവമായി അനുഭവപ്പെട്ടു.

ക്രിസ്തുവിന്‍റെ മൃതശരീരത്തിന്‍റെ അന്ത്യചുംബനത്തിനുശേഷം കബറടക്ക ശുശ്രൂഷകൾ ആരംഭിച്ചു. വെള്ളകച്ച കൊണ്ടു പൊതിഞ്ഞ സുഗന്ധദ്രവ്യങ്ങൾ പൂശിയും ക്രിസ്തുവിന്‍റെ ശരീരത്തെ പ്രത്യേകം തയാറാക്കിയ കല്ലറയിൽ അടയ്ക്കുകയും ആളുകൾ കല്ലറയിൽ കയറുകയും പ്രാർഥിക്കുകയും ചെയ്തു. പലരുടെയും ജീവിതത്തിൽ വലിയൊരു ആത്മീയ ചൈതന്യത്തിന് ഈ തിരുകർമ്മം സഹാകമായി. ശനിയാഴ്ച വൈകിട്ട് 8 വരെ കല്ലറ സന്ദർശനത്തിന് മറ്റുള്ളവർക്കായി തുറന്നു കൊടുക്കുകയും ചെയ്തു. ഈയൊരു കബറടക്ക രീതി ഇന്ത്യിലെ ഒന്നോ രണ്ടോ ദേവാലയങ്ങളിൽ മാത്രമാണ് കണ്ടുവരുന്നത്. കേരളത്തിനു പുറത്തു തന്നെ ആദ്യമായിരിക്കുന്നു കബറടക്ക ശുശ്രൂഷ നടത്തപ്പെടുന്നത്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്