സ്വിറ്റ്സർലൻഡിൽ ഹെൽത്ത് കെയർ ചെലവ് വർധിപ്പിക്കാനുള്ള ബിൽ പാർലമെന്‍റ് തള്ളി
Tuesday, March 26, 2019 11:59 PM IST
ജനീവ: ആരോഗ്യരക്ഷാ മേഖലയിൽ ഒരു വിഭാഗം ആളുകൾക്ക് ചെലവ് വർധിക്കുന്ന തരത്തിലുള്ള നിയമ നിർദേശം സ്വിസ് പാർലമെന്‍റ് വോട്ടിനിട്ട് തള്ളി.

നിലവിൽ സ്വിറ്റ്സർലൻഡുകാർക്ക് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്. 300 ഫ്രാങ്ക് മുതൽ 2500 ഫ്രാങ്ക് വരെയുള്ള സ്കീമുകൾ തെരഞ്ഞെടുക്കാനും സാധിക്കും. സ്കീമിലെ തുക കടക്കുന്നതു മുതൽ തുക നേരിട്ട് ഈടാക്കുന്നതാണ് രീതി.

കുറവ് പ്രീമിയം 300 ഫ്രാങ്കിൽനിന്ന് 350 ഫ്രാങ്ക് ആക്കാനായിരുന്നു സ്വിസ് പാർലമെന്‍റിനു മുന്നിലെത്തിയ നിർദേശം. അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ചികിത്സകളും നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സർക്കാരിന്‍റെ നീക്കം.

ബിൽ പാർലമെന്‍റിൽ അംഗീകരിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, സ്വിസ് പാർലമെന്‍റിലെ ഏറ്റവും വലിയ പാർട്ടിയായ സ്വിസ് പീപ്പിൾസ് പാർട്ടി അവസാന നിമിഷം നിലപാട് മാറ്റിയതോടെ ഇതു പരാജയപ്പെടുകയായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ