പ്രതിരോധ കുത്തിവയ്പ്പെടുത്തില്ലെങ്കിൽ ഇറ്റലിയിൽ സ്കൂളിൽ ചേർക്കില്ല
Wednesday, March 13, 2019 11:18 PM IST
റോം: യഥാസമയം പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത കുട്ടികൾക്ക് ഇറ്റലിയിൽ ഇനി സ്കൂൾ അഡ്മിഷൻ ലഭിക്കില്ല. നിർബന്ധിത വാക്സിനേഷനുമായി ബന്ധപ്പെട്ട് രാജ്യത്ത് ദേശീയതലത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണ് വിവാദ തീരുമാനം.

നിലവിൽ സ്കൂളിൽ പഠിക്കുന്ന കുട്ടികളെ പ്രതിരോധ കുത്തിവയ്പ്പെടുക്കാത്ത ക്ലാസിലേക്ക് അയച്ചാൽ രക്ഷിതാക്കൾ 560 ഡോളർ (ഏകദേശം 39,000 രൂപ) പിഴയൊടുക്കണം. ആറുവയസിനുതാഴെയുള്ള കുട്ടികൾക്കാണെങ്കിൽ സ്കൂളിൽ പ്രവേശനം നൽകില്ലെന്നും നിയമ ഭേദഗതയിൽ വ്യവസ്ഥ ചെയ്യുന്നു. പ്രതിരോധ കുത്തിവെപ്പെടുത്തുവെന്നതിന് തെളിവ് ഹാജരാകാത്ത ആറുവയസിൽത്താഴെയുള്ള കുട്ടികൾക്ക് നേഴ്സറികളിലോ കിൻറർഗാർട്ടനിലോ പ്രവേശനം നൽകില്ല.

രാജ്യത്ത് അഞ്ചാംപനി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയനിയമം പാസാക്കിയതെന്ന് സർക്കാരിന്‍റെ വിശദീകരണം. സ്കൂളിൽ ചേർക്കുന്നതിനുമുന്പ് ചിക്കൻപോക്സ്, പോളിയോ, അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല തുടങ്ങിയവയ്ക്കുൾപ്പെടെ കുട്ടികൾക്ക് പ്രതിരോധമരുന്ന് നൽകിയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ലോറെൻസിൻ എന്നപേരിലുള്ള നിയമം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ