ഫിലിപ്പ് രാജകുമാരൻ ഇനി വാഹനമോടിക്കില്ല
Monday, February 11, 2019 11:34 PM IST
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ എന്നെന്നേക്കുമായി ഡ്രൈവിംഗ് അവസാനിപ്പിച്ച്, തന്‍റെ ലൈസൻസ് സറണ്ടർ ചെയ്തു. വിവാദമായ വാഹനാപകടത്തിനു പിന്നാലെയാണ് ഇങ്ങനെയൊരു തീരുമാനം.

നോർഫോക്കിനു സമീപമുള്ള സൻഡ്രിംഗാം എസ്റ്റേറ്റിൽ ജനുവരി 17-നാണ് ഫിലിപ്പിന്‍റെ റെയിഞ്ച് റോവർ സ്ത്രീയുടെ കാറിലിടിച്ചത്. കാർയാത്രികരായ രണ്ടു സ്ത്രീകൾക്കും പരിക്കേറ്റെങ്കിലും ഒപ്പമുണ്ടായിരുന്ന ഒന്പതു മാസം പ്രായമുള്ള കുഞ്ഞ് പോറലേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ ഫിലിപ്പ് രാജകുമാരനും പരിക്കേറ്റിരുന്നില്ല.

സൂര്യപ്രകാശത്തിൽ കണ്ണ് മങ്ങിപ്പോയതുകാരണമാണ് അപകടമുണ്ടായതെന്നാണ് 96കാരനായ രാജകുമാരൻ പോലീസിനോട് പറഞ്ഞത്. നൂറിനോടടുത്തു പ്രായമുള്ള അദ്ദേഹം ഡ്രൈവിംഗ് ഉപേക്ഷിക്കണമെന്ന് അപകടത്തിൽപ്പെട്ട സ്ത്രീയുൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം ലൈസൻസ് സറണ്ടർ ചെയ്യുന്നതായി ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചത്.

സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് പോലീസ് രാജകുമാരനെ താക്കീതുചെയ്ത് വിട്ടയക്കുകയായിരുന്നു. സംഭവത്തിനുപിന്നാലെ ഫിലിപ്പ് അപകടത്തിൽ പരിക്കേറ്റ സ്ത്രീകളോട് ക്ഷമ ചോദിച്ച് കത്തെഴുതിയിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ