ആകാശവിസ്മയമാകാൻ എയറോ ഇന്ത്യ; സുനിത വില്യംസ് പങ്കെടുക്കും
Saturday, February 2, 2019 9:38 PM IST
ബംഗളൂരു: ലോകമെമ്പാടുമുള്ള യുദ്ധവിമാനങ്ങൾ അണിനിരക്കുന്ന ആകാശപ്രകടനം എയറോ ഇന്ത്യയുടെ പന്ത്രണ്ടാം പതിപ്പ് ഈമാസം 20 മുതൽ 24 വരെ തീയതികളിൽ നടക്കും. യെലഹങ്ക വ്യോമസേനാ താവളത്തിൽ അരങ്ങേറുന്ന വ്യോമപ്രദർശനത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പരിപാടിയുടെ ഇത്തവണത്തെ സംഘാടകരായ ഹിന്ദുസ്ഥാൻ എയറോനോട്ടിക് ലിമിറ്റഡ് (എച്ച്എഎൽ) വിവിധ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി 21 ഉപസമിതികളെ നിയോഗിച്ചിട്ടുണ്ട്.

മുൻവർഷങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 21നു നടക്കുന്ന ഡ്രോൺ ഒളിംപിക്സ് ആണ് ഇതിൽ പ്രധാനം. ജാക്കുർ ഗവ. ഫ്ളൈയിംഗ് ട്രെയിനിംഗ് സ്കൂളിൽ നടക്കുന്ന മത്സരത്തിൽ ഫൈനലിലെത്തുന്നവർക്ക് എയറോ ഇന്ത്യയിൽ പങ്കെടുക്കാം.

ഈമാസം ഇരുപതിന് ബംഗളൂരു യെലഹങ്ക വ്യോമതാവളത്തിൽ നടക്കുന്ന എയറോ ഇന്ത്യ വ്യോമപ്രദർശനത്തിൽ ഇന്ത്യൻ വംശജയായ യുഎസ് ബഹിരാകാശ ഗവേഷക സുനിത വില്യംസും പങ്കെടുക്കും. എയറോ ഇന്ത്യയിൽ വനിതാദിനത്തിന്‍റെ ഭാഗമായി നടക്കുന്ന പ്രത്യേക പരിപാടികളിലാണ് സുനിത പങ്കെടുക്കുന്നത്.

മേക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിൽ പ്രതിരോധരംഗത്തെ സ്റ്റാർട്ടപ്പ് കമ്പനികളുടെ പങ്കാളിത്തവും ശ്രദ്ധേയമാകും. കർണാടകയിലെ സൈനിക് സ്കൂളുകൾ അടക്കമുള്ള സ്കൂളുകളോട് വിദ്യാർഥികളെ പരിപാടിയിൽ എത്തിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം നല്കിയിട്ടുണ്ട്. വിവിധ പരിപാടികളിലും സെമിനാറുകളിലുമായി പതിനായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. അഞ്ചുലക്ഷത്തോളം പേർ എയറോ ഇന്ത്യയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുദ്ധവിമാനങ്ങൾ, ഇന്ത്യയ്ക്കകത്തും പുറത്തുമായി പ്രതിരോധ രംഗത്തു പ്രവർത്തിക്കുന്ന 365 കമ്പനികൾ തുടങ്ങിയവരും പ്രദർശനത്തിൽ പങ്കാളികളാകും. ഇന്ത്യൻ വ്യോമസേനയുടെ എയറോബാറ്റിക് ടീമുകൾക്കൊപ്പം വിദേശരാജ്യങ്ങളിൽ നിന്നുള്ള ടീമുകളും പങ്കെടുക്കും. ഇതുവരെ 31 പറക്കൽ പ്രദർശന സംഘങ്ങൾ പരിപാടിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിരോധരംഗത്തെ സാങ്കേതിക ശക്തി തുറന്നുകാട്ടുന്ന പ്രദർശനത്തിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് പ്രതിരോധ ആവശ്യത്തിനായി നിർമിച്ച ഉപകരണങ്ങളും ഉണ്ടാകും.

പ്രദർശനത്തോടൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധമന്ത്രിമാർ തമ്മിലുള്ള ചർച്ചകൾ, നിക്ഷേപകസംഗമം, നിക്ഷേപകരുമായുള്ള കൂടിക്കാഴ്ച എന്നിവയുമുണ്ടാകും.