ജർമനിയിൽ എഎഫ്ഡിക്കുമേൽ നിരീക്ഷണം ശക്തമാക്കുന്നു
Wednesday, January 16, 2019 11:53 PM IST
ബർലിൻ: ജർമനിയിലെ തീവ്ര വലതുപക്ഷ സംഘടനയായ എഎഫ്ഡിക്കു മേലുള്ള നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്താൻ ജർമൻ ആഭ്യന്തര ഇന്‍റലിജൻസ് ഏജൻസി തീരുമാനിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതായി സംശയമുയർന്ന സാഹചര്യത്തിലാണിത്. അതേസമയം, ഇൻഫോർമർമാരെയോ ഫോണ്‍ ടാപ്പിങ്ങോ ഇപ്പോൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഏജൻസി വൃത്തങ്ങൾ അറിയിച്ചു.

2017ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ 94 പാർലമെന്‍റ് സീറ്റുകളാണ് എഎഫ്ഡി നേടിയത്. ചരിത്രത്തിലാദ്യമായി പാർലമെന്‍റ് പ്രാതിനിധ്യം നേടിയ അവർ, എസ്പിഡി സർക്കാരിൽ ചേർന്നതോടെ പ്രധാന പ്രതിപക്ഷ പാർട്ടിയായും മാറിയിരുന്നു.

ജർമൻ മൂല്യങ്ങൾക്ക് ഇസ്ലാം മത കടുത്ത ഭീഷണിയാണെന്നും, കുടിയേറ്റം കർക്കശമായി നിയന്ത്രിക്കണമെന്നും വാദിക്കുന്ന പാർട്ടിയാണ് എഎഫ്ഡി. മേയിൽ നടക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറിയാൽ ജർമനി യൂറോപ്യൻ യൂണിയൻ അംഗത്വത്തിൽനിന്നു പിൻമാറണമെന്നാവശ്യപ്പെട്ടുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും അവർ പ്രഖ്യാപിച്ചു കഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ