സിനിമയിൽ ടൂറിസമുണ്ടോ? കിട്ടും രണ്ടരക്കോടി
Thursday, December 13, 2018 8:18 PM IST
ബംഗളൂരു: കർണാടകയുടെ വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കാൻ പുതിയ തന്ത്രവുമായി സർക്കാർ. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രാധാന്യത്തോടെ കാണിക്കുന്ന കന്നഡ ചിത്രങ്ങൾക്ക് രണ്ടരക്കോടി രൂപയോളം സാന്പത്തികസഹായം നൽകാനാണ് സർക്കാർ ഒരുങ്ങുന്നത്. ഈ തീരുമാനം ഉൾക്കൊള്ളുന്ന കർണാടക ടൂറിസം നയത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.

അതേസമയം, അഞ്ചുകോടിക്കു മുകളിൽ ബജറ്റിൽ നിർമിക്കുന്ന ചിത്രങ്ങൾക്ക് മാത്രമേ ഈ സഹായം ലഭിക്കുകയുള്ളൂ. കർണാടകയുടെ സംസ്കാരവും തനതുപാരന്പര്യവും ഉയർത്തിക്കാട്ടുന്ന സിനിമകൾക്കായിരിക്കും മുൻതൂക്കം നൽകുക. സംസ്ഥാനത്തെ 319 വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കുറഞ്ഞത് മൂന്നു സ്ഥലങ്ങളെങ്കിലും ചിത്രത്തിൽ കാണിച്ചിരിക്കണം. അതേസമയം, വനമേഖലയും സംരക്ഷിത പ്രദേശങ്ങളും ഇതിൽ പെടില്ല.

സിനിമകൾ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി കണ്ട് വിലയിരുത്തും. വിനോദസഞ്ചാരകേന്ദ്രങ്ങൾ എത്രസമയം കാണിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കും സാന്പത്തികസഹായം നിശ്ചയിക്കുന്നത്. നൂറു മാർക്ക് ആണ് മാനദണ്ഡമാക്കുക. ഇതിൽ 90 മാർക്കിനു മുകളിൽ സ്വന്തമാക്കുന്ന ചിത്രങ്ങൾക്ക് രണ്ടരക്കോടി രൂപയും 75നും 90നുമിടയിൽ മാർക്ക് നേടുന്ന ചിത്രങ്ങൾക്ക് ഒരുകോടി രൂപ ലഭിക്കും.

സിനിമയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രാധാന്യത്തോടെ കാണിക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. 2016ൽ ഇറങ്ങിയ മുംഗരുമലെ എന്ന ചിത്രം ശിവമോഗയിലെ ജോഗ് വെള്ളച്ചാട്ടത്തിന്‍റെ മനോഹാരിത പകർത്തുന്നതായിരുന്നു. ചിത്രം പുറത്തിറങ്ങിയ ശേഷം ജോഗ് വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സിനിമയെ കൂട്ടുപിടിച്ച് വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പദ്ധതിയൊരുക്കിയത്.