ഫരീദാബാദ്, ഡൽഹി രൂപതയിൽ കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനു പ്രാർത്ഥനയജ്ഞവും സംഭാവനയും
Sunday, August 19, 2018 8:46 PM IST
ന്യൂഡൽഹി: പ്രളയക്കെടുതിയൽ വലയുന്ന കേരളജനതയ്ക്ക് വേണ്ടി ഫരീദാബാദ് രൂപതയിലെ എല്ലാ ഇടവകകളും സന്യാസ ഭവനങ്ങളും പ്രത്യേക പ്രാർത്ഥന ശുശ്രൂഷകളും പൊതുസംഭാവനയും നടത്തി.

ഭീതിജനകവും ദാരുണവുമായ പ്രളയക്കെടുതിയിൽ വലയുന്ന കേരളജനതക്കു ജാതിമതഭേതമെന്യേ സഹോദര്യത്തിന്‍റെയും കരുണയുടെയും കൈത്താങ്ങു നൽകി സഹായിക്കണമെന്ന് ന്ധകരുണയുടെ കരം നീട്ടുകന്ധ എന്ന ഇടയലേഖനം വഴി രുപതാധ്യക്ഷൻ ആർച്ചുബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ആഹ്വാനം ചെയ്തിരുന്നു. എല്ലാ ഇടവകകളിലും പ്രത്യേക പ്രാർത്ഥന ശുശ്രൂഷകളും ആരാധനയും നടത്തുവാൻ അദ്ദേഹം നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി എല്ലാവരും ഈ പ്രാർത്ഥന ആരാധനജപമാല യജ്ഞത്തിലായിരുന്നു. ഇതിനായി ഓഗസ്റ്റ് 19 ഞായറാഴ്ചത്തെ സ്തോത്രകാഴ്ച പ്രളയ ദുരിതമനുഭിവിക്കുന്നവരെ സഹായിക്കുന്നതിനായി നീക്കിവയ്ക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിലെ പ്രളയ ദുരിതത്തിൽ വേദനിക്കുന്ന സഹോദരങ്ങൾക്കായി ഫരീദാബാദ് രുപതാകുടുംബം സമാഹരിക്കുന്ന സംഭാവന രൂപതാ സോഷ്യൽ സർവിസ് സൊസൈറ്റി ദുരിതമനുഭവിക്കുന്നവർക്ക് എത്തിച്ചു കൊടുക്കും. ഓണാഘോഷം ലളിതമാക്കാനും ചില അവശൃങ്ങൾ മാറ്റിവച്ചുപോലും എല്ലാവരും ഇതിൽ പങ്കുചേരുവാനും രൂപതാധ്യക്ഷൻ ആവശ്യപ്പെട്ടു.

പ്രളയകെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്ത്വവുമായി രൂപതാ സോഷ്യൽ സർവിസ് സൊസൈറ്റി ഡയറക്ടർ ഫാ. പോൾ കൊടിയനും സംഘവും കേരളത്തിലേക്ക് പുറപ്പെട്ടു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്