നാറ്റോ രാജ്യങ്ങൾ പ്രതിരോധ ധനസഹായം വർധിപ്പിക്കും
Thursday, July 12, 2018 11:29 PM IST
ബ്രസൽസ്: നാറ്റോ രാജ്യങ്ങൾ തങ്ങളുടെ സൈനിക ചെലവു വർധിപ്പിക്കാൻ സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ്. ബ്രസൽസിൽ നടക്കുന്ന രണ്ടു ദിവസത്തെ ഉച്ചകോടിയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ ബജറ്റുകളുടെ വാർഷിക ഉൽപാദനത്തിന്‍റെ (ജിഡിപി) രണ്ടു ശതമാനത്തിൽ കൂടുതൽ ചെലവഴിക്കാൻ സഖ്യകക്ഷികൾ പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

സഖ്യത്തെക്കുറിച്ചു കൂടുതൽ വിമർശനമുയർത്തിയ ട്രംപ്, അമേരിക്കയെ മറ്റുള്ളവരെക്കാളധികം പ്രശംസിച്ചാണ് സംസാരിച്ചത്. നാറ്റോയിൽ ചർച്ചചെയ്യാൻ ഇപ്പോൾ ’അനാവശ്യമായത്’ എന്താണ്, ഒന്നുമില്ല, നേതൃതല കൂടിക്കാഴ്ചയ്ക്കുശേഷം പത്രലേഖകർക്കുള്ള മറുപടിയിൽ അദ്ദേഹം പറഞ്ഞു.

നാറ്റോയിൽ പങ്കെടുത്ത എല്ലാ പ്രതിനിധികൾക്കും കാര്യങ്ങളിൽ വ്യക്തമായ ഉറപ്പുണ്ടെന്ന് ചാൻസലർ അംഗലാ മെർക്കൽ പറഞ്ഞു. പ്രസിഡന്‍റ് ട്രംപ് സഖ്യം വിട്ടുപോവുമെന്നുള്ള പേടിയൊന്നും യൂറോപ്യൻ യൂണിയന് ഇല്ലെന്നും ഇത്തരമൊരു ഭീഷണി അദ്ദേഹം ഉയർത്തിയില്ലെന്നും മെർക്കൽ കൂട്ടിച്ചേർത്തു.

ജർമനിയുടെ പ്രതിരോധ ചെലവുകൾക്കെതിരെയുള്ള വിമർശനത്തിൽ ട്രംപ് മെർക്കലിനെ ഇന്നലെ വിമർശിച്ചത് ഇരുവരും തമ്മിലുള്ള വാക്പോരിനു കാരണമായെങ്കിലും പെട്ടെന്ന് എല്ലാം കെട്ടടങ്ങിയത് ഉച്ചകോടിയെ കൂടുതൽ ശക്തമാക്കി. ജർമനി റഷ്യയുടെ തടവിലാണെന്നും, ജർമനിയ്ക്കുള്ള വാതകം റഷ്യയിൽ നിന്നാണ് എടുക്കുന്നതെന്നും ട്രംപ് ഇന്നലെ ആരോപിച്ചത് ജർമനിയെ ചൊടിപ്പിച്ചിരുന്നു. നിലവിൽ 29 അംഗരാജ്യങ്ങളാണ് നാറ്റോയിലുള്ളത്. 1949 ൽ സ്ഥാപിതമായ നാറ്റോ സഖ്യത്തിൽ അവസാനമായി ചേർന്ന രാജ്യം മോണ്ടിനിഗ്രോയാണ്. 2017 ജൂണ്‍ 5 നാണ് ഈ രാജ്യത്തെ നാറ്റോ അംഗമായി പ്രഖ്യാപിച്ചത്.ഉച്ചകോടിയ്ക്കു ശേഷം മൂന്നുദിന സന്ദർശനത്തിനായി പ്രസിഡന്‍റ് ട്രംപ് ബ്രിട്ടനിലേയ്ക്ക് പോകും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ