വയനാടിന് കരുതലായി റിയാദിലെ കുട്ടികൾ
Thursday, September 26, 2024 12:53 PM IST
റിയാദ്: വയനാട്ടിലെ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും അട്ടമലയിലെയും നിവാസികളുടെ ദുരിതത്തിൽ കൈത്താങ്ങായി റിയാദിൽ നിന്നുള്ള കുട്ടികളായ ആരാധ്യയും നിഹാരികയും നീരജും.

ദുരന്തവാർത്ത ശ്രദ്ധയിൽ പെടുകയും മാതാപിതാക്കൾ സംഭവത്തെ കുറിച്ച് സംസാരിക്കുന്നതും കേട്ടാണ് ബുറൈദയിലെ ഇന്ത്യൻ എംബസി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി ആരാധ്യ മജീഷ് അമ്മയോട് കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുന്നത്.

അമ്മ രമ്യയിൽ നിന്നും കിട്ടിയ വിവരങ്ങൾക്ക് പുറമെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ സഹായങ്ങളുടെ കണക്കുകളുടെ കൂട്ടത്തിൽ സ്കൂൾ കുട്ടികൾ ശേഖരിച്ചു നൽകിയതും കൊച്ചുകുട്ടികൾ തങ്ങളുടെ സമ്പാദ്യ കുടുക്കകൾ സ്കൂൾ അധ്യാപകരെ ഏൽപ്പിക്കുന്നതുമായ വാർത്തകൾ ആരാധ്യ ശ്രദ്ധിച്ചു.

തനിക്കും ഇതുപോലെ എന്തെങ്കിലും കൊടുക്കാൻ സാധിക്കുമോ എന്ന മകളുടെ ചോദ്യം രമ്യ പങ്കാളി മജീഷിനെ ധരിപ്പിച്ചു. ആരാധ്യ തന്നെയാണ് മജീഷിനോട് തന്‍റെ കമ്മലുകൾ നൽകാനുള്ള ആവശ്യം ഉന്നയിച്ചതും.

റിയാദ് കേളി കലാസാംസ്കാരിക വേദിയുടെയും കുടുംബവേദിയുടെയും പ്രവർത്തകരായ മജീഷും രമ്യയും വിവരം കേളി നേതൃത്വത്തെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേളി സമാഹരിക്കുന്ന ഒരു കോടി രൂപ ചലഞ്ചിന്‍റെ ഭാഗമായികൊണ്ട് മകളുടെ ആഗ്രഹം സാധിപ്പിക്കുവാൻ നേതൃത്വം നിർദേശം നൽകി.


റിയാദ് ഡി പാലസ് ഓഡിറ്റോറിയത്തിൽ വച്ച് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കേളി ആക്ടിംഗ് സെക്രട്ടറി മധു ബാലുശേരി ആരാധ്യയിൽ നിന്നും കമ്മൽ ഏറ്റു വാങ്ങി.

റിയാദ് ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയിലെ സേഫ്റ്റി മേനേജരായി ജോലി ചെയ്യുകയാണ് കണ്ണൂർ പാനൂർ സ്വദേശി മജീഷ്. ടെക്നിക്കൽ ട്രെയിനറായ കൂത്തുപറമ്പ് സ്വദേശി രമ്യ നിലവിൽ ഓൺലൈനായി ക്ലാസുകൾ നൽകി വരുന്നു.



കേളി ജോയിന്‍റ് സെക്രട്ടറി സുനിൽ കുമാറിന്‍റെയും കേളി കുടുംബവേദി അംഗം ലക്ഷ്മി പ്രിയയുടെയും മക്കളായ നിഹാരികയുടെയും നീരജിന്‍റെയും സമ്പാദ്യകുടുക്കകളും കുട്ടികൾ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി.

റിയാദിലെ അൽ യാസ്മിൻ സ്കൂൾ വിദ്യാർഥികളായ നിഹാരിക ഏഴാം ക്ലാസിലും നീരജ് മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. കുടുംബവേദി പ്രവർത്തകർ കുട്ടികളിൽ നിന്നും കുടുക്കകൾ ഏറ്റുവാങ്ങി.

കുട്ടികളുടെ ഇത്തരം പ്രവർത്തികൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളിൽ പ്രതീക്ഷയുണ്ടെന്നും ഫണ്ട് ഏറ്റുവാങ്ങികൊണ്ട് കുടുംബവേദി സെക്രട്ടറി സീബ കൂവോട് പറഞ്ഞു.