കുവൈറ്റ് അഗ്നിബാധയിൽ മരിച്ചവരുടെ സംസ്കാരം വ്യാഴാഴ്ച
Monday, July 22, 2024 12:00 PM IST
എടത്വ: കുവൈറ്റ് അബ്ബാസിയ സൈഫ് പാര്‍പ്പിടസമുച്ചയത്തിലുണ്ടായ അഗ്‌നിബാധയില്‍ വിഷപ്പുക ശ്വസിച്ചു മരിച്ച നാലംഗ മലയാളി കുടുംബത്തിന്‍റെ സംസ്‌കാരം 25ന് ഉച്ചയ്ക്ക് 1.15ന് തലവടി പടിഞ്ഞാറേക്കര മര്‍ത്തോമ്മാ പള്ളിയില്‍ നടക്കും.

തലവടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ നീരേറ്റുപുറം മുളയ്ക്കല്‍ വീട്ടില്‍ മാത്യു വര്‍ഗീസ് (ജിജോ-42), ഭാര്യ ലിനി (37), ഒന്‍പതാം ക്ലാസ് വിദ്യര്‍ഥിനിയായ മൂത്ത മകള്‍ ഐറിന്‍ (14), അഞ്ചാം ക്ലാസ് വിദ്യര്‍ഥിയായ ഇളയ മകന്‍ ഐസക്ക് (11) എന്നിവരാണ് മരിച്ചത്.

സ്‌കൂള്‍ അവധി കഴിഞ്ഞ് കുട്ടികളുമൊത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടില്‍നിന്ന് കുവൈറ്റില്‍ എത്തിയ കുടുംബമാണ് വൈകിട്ടോടെ മരണപ്പെട്ടത്. എസിയില്‍നിന്നു പടര്‍ന്ന തീയില്‍ വിഷപ്പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.


ഇന്നു പുലര്‍ച്ചെ 4.30ന് എമിറേറ്റ്‌സ് എയര്‍വേസിന്‍റെ വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടു മണിയോടെ ബന്ധുക്കളും ജനപ്രതിനിധികളും ഏറ്റുവാങ്ങും. 12 മണിയോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിക്കും.

25നു രാവിലെ 5.30ന് വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹങ്ങള്‍ ജിജോ പണികഴിപ്പിച്ച വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. 11.30ന് കുടുംബവീട്ടില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ ശുശ്രൂഷകൾക്കു ശേഷം 12.30ന് പള്ളിയില്‍ എത്തിച്ച് 1.15ന് സംസ്‌കാരം നടത്തും.

ജിജോ കുവെറ്റില്‍ റോയിട്ടേഴ്സ് ജീവനക്കാരനായും തലവടി അര്‍ത്തിശേരി പുത്തന്‍പറമ്പ് കുടുംബാംഗമായ ലിനി നഴ്‌സായും ജോലിചെയ്തു വരികയായിരുന്നു.