ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഒമാൻ കേരളവിഭാഗം സംഘടിപ്പിക്കുന്ന "വേനൽ തുമ്പികൾ ക്യാമ്പ്' ആരംഭിച്ചു
Saturday, July 13, 2024 11:30 AM IST
സേവ്യർ കാവാലം
മസ്കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഒമാൻ കേരളവിഭാഗം സംഘടിപ്പിക്കുന്ന ഈ വർഷത്തെ "വേനൽ തുമ്പികൾ ക്യാമ്പ്' ആരംഭിച്ചു. 12ന് തുടങ്ങിയ ക്യാമ്പ് നാല് ദിവസങ്ങളിലായാണ് നടത്തുന്നത്. ഡാർസയിറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് ക്യാമ്പ്.

രണ്ടാം ക്ലാസുമുതല്‍ 12-ാം ക്ലാസുവരെയുള്ള 150ൽ പരം കുട്ടികൾ ആണ് ഈ വർഷത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്യാമ്പ് നയിക്കുന്നത് പ്രശസ്ത നാടക പ്രവർത്തകനും ടെലിഫിലിം അഭിനേതാവും അധ്യാപകനുമായ ശിവദാസൻ പൊയിൽക്കാവ് ആണ്.

സംസ്ഥാന യുവജനോത്സവത്തിലെ കുട്ടികളുടെ നാടക മത്സരങ്ങളിൽ സ്ഥിരമായി ഒന്നാംസ്ഥാനം ലഭിക്കാറുള്ളത് മാഷ് രചന, സംവിധാനം നിർവഹിച്ചിട്ടുള്ള നാടകങ്ങൾക്കാണ്. കുട്ടികളുടെ സർഗഗവാസനകൾ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുന്ന വിധത്തിൽ വിനോദ - വിജ്ഞാനപ്രദമായാണ് ക്യാമ്പിന്‍റ€ കരിക്കുലം തയാറാക്കിയിട്ടുള്ളത്.


അവധിക്കാലത്തിന്‍റെ ഒറ്റപ്പെടലുകളിൽ നിന്ന് പുറത്ത് കടക്കുക, സാമൂഹ്യ ജീവിതത്തിൽ ഉയർത്തിപ്പിടിക്കേണ്ട ശീലങ്ങളും മൂല്യങ്ങളും സമീപനങ്ങളും സംബന്ധിച്ച ധാരണകൾ കുട്ടികളിൽ എത്തിക്കുക, വായന - എഴുത്ത് - ചിത്രം - നാടകം - സംഗീതം - സിനിമ തുടങ്ങിയ സർഗാത്മക സാധ്യതകളെ ജീവിത നൈപുണീ വികാസത്തിനായ് പ്രയോജനപ്പെടുത്താനായി കുട്ടികളെ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് ഈ വർഷത്തെ ക്യാമ്പിന്‍റെ ഉദ്ദേശലക്ഷ്യങ്ങൾ.

കേരള വിഭാഗം നിലവിൽ വന്നതിനു ശേഷം കോവിഡ് കാലത്തൊഴികെ എല്ലാ വർഷങ്ങളിലും വളരെ വിപുലമായ രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ച് വരുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: 91759352, 98982706.