തിരുവനന്തപുരം വിമാനത്താവളത്തിൽ ഫീ ഇനത്തിൽ വരുത്തിയ വർധന പിൻവലിക്കുക: നവയുഗം
Saturday, June 29, 2024 11:00 AM IST
ദമാം: തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെന്‍റ് ഫീ ഇനത്തിൽ വൻ വർധന വരുത്തിയ നടപടി പിൻവലിക്കണമെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

ജൂലൈ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രകൾക്കുള്ള 506 രൂപ യൂസർ ഫീ ആണ് 770 ആയി ഉയരുന്നത്. വിദേശ യാത്രികർക്കുള്ള യൂസർ ഫീ 1069ൽ നിന്ന് 1540 ആയി ഉയർത്തിയിട്ടുണ്ട്. അടുത്ത വർഷങ്ങളിലും യൂസർ ഫീ കുത്തനെ ഉയരും.

മലയാളി പ്രവാസികൾക്ക് വൻ തിരിച്ചടിയാണ് യൂസർഫീ വർധിപ്പിക്കാനുള്ള ഈ തീരുമാനം. ഇതോടെ വിമാനടിക്കറ്റുകൾക്ക് വില വർധിക്കുകയും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള യാത്രകൾക്ക് ചിലവേറുകയും ചെയ്യും.

സീസൺ സമയത്തു വിമാനടിക്കറ്റ് നിരക്ക് തോന്നുന്ന പോലെ ഉയർത്തി വിമാനകമ്പനികൾ പ്രവാസികളെ ചൂഷണം ചെയ്യുന്നതിന് പുറമെയാണ് ഈ ഭാരവും പ്രവാസികളുടെ മേൽ വരുന്നത്. അടുത്തിടെ ,പാർക്കിംഗ് ഫീ മുതൽ യൂസർ ഫീ വരെ പല സമയങ്ങളിലായി വർധിപ്പിച്ചിട്ടുണ്ട്.

ഈ നടപടികൾക്ക് എതിരേ ശക്തമായ പ്രതിഷേധവും പ്രക്ഷോഭവും പ്രവാസലോകത്തു നിന്നും ഉയരേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് നവയുഗം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തു.