കുവൈറ്റ് ദുരന്തം: ലോക കേരളസഭ നിര്‍ത്തിവയ്ക്കണമെന്ന് കുമ്പളത്ത് ശങ്കരപ്പിള്ള
Friday, June 14, 2024 12:34 PM IST
തിരുവനന്തപുരം: ലോക കേരളസഭ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് - ഇന്‍കാസ് ഗ്ലോബൽ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള.

കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ചവരില്‍ ഏറെയും മലയാളികളാണ്. ഈ സാഹചര്യത്തില്‍ ലോക കേരളസഭ ന‌ടത്തുന്നത് ശരിയല്ല. ലോക കേരളസഭയ്ക്കായി മാറ്റിവച്ച പണം മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് നല്‍കണം.

പ്രവാസികള്‍ക്കുവേണ്ടിയുള്ള സഭയാണ് ലോക കേരളസഭയെങ്കില്‍ ഇത്തരമൊരു ദുരിതസമയത്ത് സാമാന്യ മര്യാദപുലര്‍ത്താനെങ്കിലും സര്‍ക്കാര്‍ തയാറാകണമെന്നും കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.

ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തകര്‍ ലോക കേരളസഭ ബഹിഷ്‌ക്കരിക്കും. ഉദ്ഘാടന പരിപാടികളും കലാമാമാങ്കവും മാറ്റിവച്ചതുകൊണ്ടു മാത്രം കാര്യമില്ല. പ്രവാസികളുടെ മൃതദേഹങ്ങള്‍ തലസ്ഥാനത്ത് എത്തുമ്പോഴും ലോക കേരളസഭ നടത്തുന്നത് അവരോടുള്ള അങ്ങേയറ്റത്തെ അവഗണനയുടെ സൂചനയാണ്.

സര്‍ക്കാരിന്‍റെ ഈ അഹങ്കാരം ജനങ്ങള്‍ തിരിച്ചറിയണം. ലോക കേരളസഭ സര്‍ക്കാര്‍ ഖജനാവ് കാലിയാക്കാന്‍ വേണ്ടി മാത്രം നടത്തുന്ന തട്ടിപ്പ് പരിപാടിയാണ്. ഈ സഭകൊണ്ടുണ്ടായ നേട്ടം എന്ത് എന്ന് ഇപ്പോഴും വ്യക്തമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

ചര്‍ച്ചകളും സംവാദങ്ങളുംകൊണ്ടു മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല പ്രവാസി പ്രശ്‌നങ്ങള്‍. കേരളത്തില്‍ എത്ര പ്രവാസികളുണ്ടെന്ന് ഇപ്പോഴും വ്യക്തതയില്ലാത്ത ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത്.

പ്രവാസികളുടെ കൃത്യമായ എണ്ണം അടയാളപ്പെടുത്തുമെന്ന് കഴിഞ്ഞസഭയില്‍ മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുകയുണ്ടായി. അതിനിപ്പോഴും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. എത്ര പ്രവാസികളുണ്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത സര്‍ക്കാരാണ് പ്രവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നത് എന്നതാണ് കൗതുകം.

ബജറ്റിലെ പ്രഖ്യാപനങ്ങളും കോവിഡ് കാലത്ത് പ്രഖ്യാപിച്ച പ്രവാസി പാക്കേജുമൊക്കെ സര്‍ക്കാര്‍ തന്നെ മറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.