ജൂബിലി നിറവിൽ അബുദാബി മലങ്കര കത്തോലിക്കാ സമൂഹം
Thursday, November 23, 2023 2:48 PM IST
അബുദാബി: അബുദാബി സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിന്‍റെ രജത ജൂബിലി ആഘോഷങ്ങൾ വെള്ളി, ശനി ദിവസങ്ങളിലായി അബുദാബി സെന്‍റ് ജോസഫ്‌സ് കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടും.

വെള്ളിയാഴ്ച വൈകുന്നേരം ആറിന് സതേൺ വികാരിയേറ്റ് ഓഫ് അറേബ്യയുടെ ബിഷപ് പൗലോ മാർട്ടിനെല്ലി, ബിഷപ് പോൾ ഹിൻഡർ, സീറോ മലങ്കര കത്തോലിക്ക സഭയുടെ ഗൾഫ് റീജിയന്‍റെ കോഓർഡിനേറ്റർ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്‌കോപ്പ എന്നിവർക്കും മറ്റു വിശിഷ്ടാതിഥികൾക്കും സ്വീകരണം നൽകും.

തുടർന്ന് നടക്കുന്ന ജൂബിലി സമ്മേളനം വികാരിയേറ്റ് ഓഫ് സതേൺ അറേബ്യായുടെ മുൻ ബിഷപ് പോൾ ഹിൻഡർ ഉദ്ഘാടനം ചെയ്യും. ബിഷപ് പൗലോ മാർട്ടിനെല്ലി അനുഗ്രഹപ്രഭാഷണം നടത്തും .

ജോൺ തുണ്ടിയത്ത് കോർ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വികാരി ജനറാൾ ഫാ. പീറ്റർ പി.എം, സെന്‍റ് ജോസഫ് കത്തീഡ്രൽ വികാരി ഫാ. ചിറ്റോ, അസിസ്റ്റന്‍റ് വികാരി ഫാ. ജോബി ജോസഫ്, ഫാ. മാത്യൂസ് ആലുമൂട്ടിൽ, സീറോ മലങ്കര കത്തോലിക്ക സഭ യുഎഇ സെൻട്രൽ സമിതി പ്രസിഡന്‍റ് ഷാജു ബേബി, സെന്‍റ് ജോസഫ് കത്തീഡ്രൽ മലയാളം കമ്യൂണിറ്റി പ്രസിഡന്‍റ് ആന്‍റണി ഐക്യനാടൻ, മുസഫ മലങ്കര കത്തോലിക്ക സമൂഹം സെക്രട്ടറി സരുൺ ഈപ്പൻ, ബാബു കെ. തോമസ് എന്നിവർ പ്രസംഗിക്കും.


തുടർന്ന് വിവിധകലാപരിപാടികൾ അരങ്ങേറും. ശനിയാഴ്ച വൈകുന്നേരം എട്ടിന് സെന്‍റ് ജോസഫ് കത്തീഡ്രലിൽ അർപ്പിക്കുന്ന ജൂബിലി കുർബാനയ്ക്ക് ജോൺ തുണ്ടിയത്ത് കോർ എപ്പിസ്‌കോപ്പ മുഖ്യ കാർമികത്വം വഹിക്കും. ബിഷപ് പൗലോ മാർട്ടിനെല്ലി വചന സന്ദേശം നൽകും.

രജത ജൂബിലി ആഘോഷങ്ങളുടെ നടത്തിപ്പിനായി ഫാ.മാത്യൂസ് ആലുംമൂട്ടിൽ (പ്രസിഡന്‍റ്), ബാബു കെ. തോമസ് (ജനറൽ കൺവീനർ), ജോൺസൺ എബ്രഹാം (ജോയിന്‍റ് കൺവീനർ), എബ്രഹാം കുറ്റിക്കണ്ടത്തിൽ (സെക്രട്ടറി), സൈമൺ കുഞ്ഞച്ചൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.