മലയാളം മിഷൻ സുഗതഞ്ജലി കാവ്യാലാപന മത്സരം: ഒമാനിൽ നിന്ന് മൂന്ന് കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു
Thursday, September 28, 2023 3:49 PM IST
സേവ്യർ കാവാലം
മസ്കറ്റ്: മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിച്ച സുഗതഞ്ജലി 2023 വാർഷിക കാവ്യാലാപന മത്സരത്തിന്‍റെ ഫൈനലിലേക്ക് ഒമാൻ ചാപ്റ്ററിൽ നിന്നുള്ള മൂന്നു വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു.

സബ് ജൂനിയർ വിഭാഗത്തിൽ സയൻ സന്ദേശ്, ദിയ ആർ. നായർ ( ഇരുവരും സോഹാർ മേഖല) ജൂനിയർ വിഭാഗത്തിൽ പല്ലവി അഭിലാഷ് (സൂർ മേഖല) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ജൂലൈ 30-നാണ് സെലക്ഷൻ മത്സരം നടന്നത്. മത്സരാർഥികളുടെ ബാഹുല്യം, വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം എന്നിവ കണക്കിലെടുത്ത് ഓൺലൈൻ മത്സരം ഒഴിവാക്കി ഒരു നിശ്ചിത സമയ പരിധിക്കുള്ളിൽ വീഡിയോ റിക്കാർഡ് ചെയ്തയക്കുന്ന രീതിയിലാണ് മത്സരം ക്രമീകരിച്ചത്.

മലയാളം മിഷന്‍റെ വിവിധ ചാപ്റ്ററുകൾ സംഘടിപ്പിച്ച മത്സരങ്ങളിൽ സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ 200 കുട്ടികളാണ് ഫൈനലിൽ പങ്കെടുത്തത്.

സബ് ജൂനിയർ വിഭാഗത്തിൽ 86 പേരും, ജൂനിയർ വിഭാഗത്തിൽ 77 പേരും സീനിയർ വിഭാഗത്തിൽ 37 പേരുമാണ് പങ്കെടുത്തത്. ഓരോ വിഭാഗത്തിൽ നിന്നും പത്തു പേരാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയത്.

മലയാളം മിഷൻ സംഘടിപ്പിക്കുന്ന മലയാണ്‌മ‌യോ‌ട് അനുബന്ധിച്ചാണ് ഗ്രാൻഡ് ഫിനാലെ നടത്തപ്പെടുക. മലയാളം മിഷൻ ഭരണസമിതി അംഗവും മലയാളത്തിന്‍റെ പ്രിയ കവയിത്രിയുമായിരുന്ന സുഗതകുമാരിക്ക് ആദരമായി വർഷം തോറും മിഷൻ നടത്തിവരുന്ന കാവ്യാലാപന മത്സരമാണ് സുഗതാഞ്ജലി.

ഓരോ വർഷവും വ്യത്യസ്ത കവികളുടെ കവിതകളാണ് കുട്ടികൾക്ക് ആലപിക്കാനായി തെരഞ്ഞെടുക്കാവുന്നത്. കാച്ചിക്കുറുക്കിയ കവിതകളുടെ വക്താവായിരുന്ന വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ കവിതകളാണ് ഇത്തവണ കുട്ടികൾ ആലപിച്ചത്.