ഗാസ മുനമ്പിലെ ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റിൽ ധർണ
Tuesday, September 26, 2023 10:11 AM IST
അബ്‌ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: പാലസ്തീനിലെ ഗാസ‌യ്ക്ക് മേൽ വർഷങ്ങളായി തുടർന്നു പോരുന്ന സയണിസ്റ്റ് ഉപരോധം നീക്കാനും ഗാസ തുറമുഖങ്ങൾ തുറക്കാനും ആവശ്യപ്പെട്ടു നടക്കുന്ന അന്താരാഷ്‌ട്ര കാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കുവൈറ്റിലെ അൽ ഇറാദ സ്ക്വയറിൽ ആരംഭിച്ച ധർണയിൽ പ്രമുഖ രാഷ്‌‌ട്രീയ നേതാക്കൾ പങ്കെ‌ടുത്തു.

വ്യാഴാഴ്ച വരെ ധർണ തുടരും. ഗാസയെ സംരംക്ഷിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും തുറമുഖങ്ങൾ അടിയന്തിരമായി തുറന്ന് മരുന്നും മറ്റു അവശ്യ വസ്തുക്കളും ഗാസയിൽ ലഭ്യമാക്കേണ്ടതുണ്ടെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

17 വർഷമായി തുടരുന്ന ധർണ അവസാനിപ്പിക്കാനാണ് ഈ ജനകീയ മുന്നേറ്റമെന്ന് ഉപരോധ വിരുദ്ധ സമിതിയുടെ കുവൈറ്റ് തല ചെയർമാൻ സഅദ് അൽ നശ്വാൻ പറഞ്ഞു.

എക്കാലത്തും പാലസ്തീൻ ജനതയോടൊപ്പമാണ് കുവൈറ്റ് നിലകൊണ്ടതെന്ന് യുഎന്നിൽ കുവൈറ്റ് പ്രധാനമന്ത്രി നടത്തിയ പ്രസംഗവും ഇസ്രായേൽ കൂടി പങ്കെടുത്ത അന്താരാഷ്‌ട്ര സമ്മേളനത്തിൽ നിന്ന് കുവൈറ്റ് ആരോഗ്യമന്ത്രി വിട്ടു നിന്നതും ഉദാഹരിച്ച് പാർലമെന്‍റ് അംഗം ഒസാമ അൽ ഷഹീൻ പറഞ്ഞു.