കുവൈറ്റ് സിറ്റി: 1957ൽ അധികാരത്തിൽ വന്ന ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലം മുതൽ ഇന്ത്യാ രാജ്യത്തെ ദേശീയ, സംസ്ഥാന സർക്കാരുകളുടേതിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടും സമീപനവുമാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരുകൾ സ്വീകരിച്ചു വരുന്നതെന്ന് എം. സ്വരാജ്. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച ന്ധകേരളം മുന്നോട്ടുവയ്ക്കുന്ന രാഷട്രീയ ബദൽന്ധ എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാർവത്രിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യം, മിനിമംകൂലി, ജ·ിത്വമവസാനിപ്പിക്കാനുള്ള നടപടികൾ, അവശവിഭാഗങ്ങളുടെ സംരക്ഷണം, ക്ഷേമ പെൻഷനുകൾ എന്നിവയൊക്കെ ചരിത്രപരമായ പ്രാധാന്യം നേടി. അതിനു ശേഷം അധികാര വികേന്ദ്രീകരണം നടപ്പാക്കൽ, സന്പൂർണ സാക്ഷരത, വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണം എന്നിവ ശക്തമാക്കുന്ന നടപടികളുമെടുത്തു.
വിപ്ലവകരമായ പല നിയമ നിർമാണങ്ങളും കാർഷിക പരിഷ്ക്കരണ പരിപാടികളും മുന്നേറ്റമുണ്ടാക്കിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. ബിജെപി സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നയത്തിനെതിരേയും, പെട്രോളിയം വിഷയങ്ങളിലും, ഇതേ നയം പിന്തുടരുന്ന കോണ്ഗ്രസിന് ശബ്ദിക്കാൻ സാധിക്കില്ലെന്നും, കോണ്ഗ്രസ് നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര അതിനാൽ തന്നെ പ്രഹസനമാണെന്നും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു.
അബാസിയ സെൻട്രൽ സ്കൂളിൽ കല കുവൈറ്റ് പ്രസിഡന്റ് പി.ബി. സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു. കല കുവൈറ്റ് പ്രവർത്തകർ നടത്തിയ സംഗീത പരിപാടികളോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്. ലോക കേരള സഭ അംഗം ആർ.നാഗനാഥൻ, കല കുവൈറ്റ് ട്രഷറർ അജ്നാസ്, ജോ: സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
പരിപാടിയിൽ കല കുവൈറ്റ് സംഘടിപ്പിക്കുന്ന ന്ധഎന്റെ കൃഷി 2022-23ന്ധ കാർഷിക മൽസരത്തിന്റെ വിത്തുവിതണത്തിന്റെ ഒൗദ്യോഗിക ഉദ്ഘാടനം മുഖ്യാതിഥി എം. സ്വരാജ് നിർവഹിച്ചു. നൂറു കണക്കിനു കല പ്രവർത്തകരും, പൗരപ്രമുഖരും മാധ്യമ പ്രവർത്തകരും പങ്കെടുത്ത പരിപാടിയിയ്ക്ക് വൈസ് പ്രസിഡന്റ് ഷൈമേഷ് നന്ദി രേഖപ്പെടുത്തി.