ജിദ്ദ: രണ്ടര പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതത്തിന് താൽക്കാലിക വിരാമിട്ടു നാട്ടിലേക്ക് യാത്രതിരിക്കുന്ന ഇന്ത്യൻ ഇസ്ലാഹി സെന്റർ എക്സിക്യൂട്ടീവ് മെന്പറും മുൻ സെക്രട്ടറിയുമായ സലീം ഐക്കരപ്പടിക്ക് ഇസ്ലാഹി സെന്റർ യാത്രയയപ്പു നൽകി.
1994 മുതൽ ഇസ്ലാഹി സെന്ററിന്റെ മെന്പറായ സലീം സെന്ററിന്റെ പല വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹം നിലവിൽ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന എംപ്ലോയ്മെന്റ് വകുപ്പിലൂടെ ഒരുപാട് പേർക്ക് ജോലി ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്.
ഗുലൈലിൽ ഖുർആൻ പഠന ക്ലാസ് സംഘടിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച അദ്ദേഹം സെന്ററിന്റെ ഖുർആൻ ക്ലാസുകളിൽ സ്ഥിരം പഠിതാവായിരുന്നു. നല്ലൊരു എഴുത്തുകാരനും പ്രാസംഗികനും സംഘാടകനുമാണ്.
സെന്റർ നൽകിയ യാത്രയയപ്പ് യോഗത്തിൽ അബ്ദുൽ ഗഫൂർ വളപ്പൻ, ജരീർ വേങ്ങര, സലാഹ് കാരാടൻ, മുജീബ് റഹ്മാൻ സ്വലാഹി, ബഷീർ വള്ളിക്കുന്ന്, ലിയാഖത്ത് അലി ഖാൻ, അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ, കെ.സി. മൻസൂർ, ഷക്കീൽ ബാബു, ജൈസൽ അബ്ദുറഹ്മാൻ, അബ്ദുറഷീദ് അൻസാരി, ഹംസ നിലന്പൂർ, ഷമീർ സ്വലാഹി, ഫൈസൽ പാറപ്പുറത്ത്, അബ്ദുൽ ജലീൽ സി.എച്ച് എന്നിവർ സംസാരിച്ചു.
ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയുടെ ഉപഹാരം പ്രസിഡന്റ് അബ്ദുൽ ഗഫൂർ വളപ്പൻ സമ്മാനിച്ചു. മറുപടി പ്രസംഗത്തിൽ, സെന്റർ അദ്ദേഹത്തിനും കുടുംബത്തിനും ആത്മീയ വെളിച്ചമേകി എന്ന് അദ്ദേഹം പറഞ്ഞു. കഐൻഎം മർക്കസുദ്ദഅവ എന്ന ആദർശ പ്രസ്ഥാനത്തിൽ പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുകയും നാട്ടിലും ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തകനായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്തഫ കെ.ടി. പെരുവള്ളൂർ