ഹൃദ്രോഗികളിൽ 70 ശതമാനവും ഹൃദയാഘാതമുണ്ടാകാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ
Wednesday, September 15, 2021 10:55 PM IST
അബുദാബി: ഹൃദ്രോഗികളിൽ 70 ശതമാനവും ഹൃദയാഘാതമുണ്ടാകാൻ സാധ്യതയുള്ള പട്ടികയിലാണെന്നു പ്രമുഖ ആരോഗ്യ സ്ഥാപനങ്ങൾ നടത്തിയ പഠനത്തിൽ വെളിപ്പെടുത്തി. യുഎഇയിൽ ഇപ്പോൾ പത്തുലക്ഷത്തോളം പേർ പ്രമേഹരോഗത്തിന് ചികിത്സയിലാണെന്നതും 12 ലക്ഷത്തോളം പേർ പ്രമേഹത്തിന്‍റെ പടിവാതുക്കലിൽ ആണെന്നതും ആരോഗ്യ കാര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന സന്ദേശമാണ് നൽകുന്നത്.

അബുദാബിയിലെ ക്ലീവ് ലാൻഡ് ഹോസ്പിറ്റൽ, ഇീപീരിയൽ കോളേജ് ഓഫ് ലണ്ടൻ ഡയബെറ്റിസ് സെന്‍റർ എന്നീ സ്ഥാപനങ്ങൾ ചേർന്ന് ഹൃദ്രോഗികളിൽ നടത്തിയ പഠനമാണ് ശ്രദ്ധേയമായ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. 30000 രോഗികളിൽ നടത്തിയ പഠനത്തിൽ 70 ശതമാനം പേരും ഹൃദാഘാതം വരാൻ സാധ്യതയുള്ളവരുടെ പട്ടികയിലാണെന്നത് രോഗികൾ ഉയർന്ന ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പാണ് നൽകുന്നത്.

ശരീരത്തിൽ അനുവദനീയമായ എൽഡിഎൽ കൊളസ്ട്രോളിനേക്കാൾ മൂന്നിരട്ടി വരെ ഉയർന്ന പരിധിയിലാണ് ഇവരിൽ എൽഡിഎൽ കണ്ടെത്തിയത്. ഇത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണെന്നും ഗൗരവമായ ചികിത്സാ നടപടികൾ അനിവാര്യമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. പ്രമേഹ രോഗമാണ് ഹൃദ്രോഗത്തിനു കാരണമാകുന്ന ഏറ്റവും അപകടകരമായ കാരണമെന്നും കണ്ടെത്തിയിട്ടണ്ട്.

യുഎഇയിലെ പ്രമേഹ രോഗികളുടെ എണ്ണം നിലവിൽ 10 ലക്ഷമാണ്. മറ്റൊരു 12 ലക്ഷം പേർ പ്രമേഹരോഗത്തിന്‍റെ അടുത്തെത്തിയവരാണ് . ക്രമീകൃത ആഹാരം, തുടർച്ചയായ വ്യായാമം, കൃത്യമായ ഇടവേളകളിലെ ആരോഗ്യ പരിശോധനകൾ എന്നിവയിലൂടെ മാത്രമേ ഹൃദ്രോഗം മൂലമുള്ള അകാല മരണങ്ങൾ തടയാനാവൂ എന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. ആരോഗ്യ വിദഗ്ധരെ നേരിൽ കാണാതെയും , കൃത്യമായ ചികിത്സകൾ തേടാതെയും, വെബ്സൈറ്റുകളിൽ കണ്ടെത്തുന്ന ചികിത്സകൾക്ക് സ്വയം വിധേയരാകുന്ന ആളുകൾ സ്വന്തം ജീവനാണ് അപകടപ്പെടുത്തുന്നതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള