വിദേശികൾ അയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തണമെന്ന് ആവശ്യവുമായി എംപിമാർ
Monday, February 22, 2021 11:54 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് നിന്നും വിദേശികൾ അയക്കുന്ന പണത്തിനു നികുതി ചുമത്തുന്നതിന് സമ്മർദ്ദം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് കരടു പ്രമേയം പാർലമെൻറ് അംഗം അബ്ദുല്ല അൽ തുരൈജി ദേശീയ അസംബ്ലിക്ക് സമർപ്പിച്ചു.

വ്യക്തികൾ, കന്പനികൾ, ഓർഗനൈസേഷനുകൾ എന്നീവ വഴി അയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്നും പണമയക്കുന്പോൾ പിരിച്ചെടുക്കുന്ന നികുതി സെൻട്രൽ ബാങ്കിന് കൈമാറുമാണ് ബില്ലിൽ നിർദ്ദേശിക്കുന്നത്. അംഗീകാരമില്ലാത്ത മണി എക്സ്ചേഞ്ചുകളിലൂടെയും ബാങ്കുകളിലൂടെയും പണം കൈമാറ്റം ചെയ്യുന്നവരെ അഞ്ച് വർഷത്തേക്ക് ജയിലിൽ അടക്കാനും അല്ലെങ്കിൽ കൈമാറ്റം ചെയ്ത തുകയുടെ ഇരട്ടി പിഴ ഈടാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

രാജ്യത്തെ പൊതുസാന്പത്തിക നില മെച്ചപ്പെടുത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മറ്റ് രാജ്യങ്ങളിലേക്കുള്ള പണത്തിന്‍റെ കൈമാറ്റം നിയന്ത്രിക്കാനും പുതിയ നിർദ്ദേശത്തിലൂടെ സാധിക്കുമെന്ന് അബ്ദുല്ല അൽ തുരൈജി പറഞ്ഞു. നിലവിൽ വിദേശത്തേക്ക് പണം അയക്കുന്പോൾ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ ഫീസ് ഈടാക്കുന്നുണ്ടെങ്കിലും സർക്കാരിന് ഒന്നും ലഭിക്കുന്നില്ല. സമാനമായ കരട് ബിൽ നേരത്തെ നിരവധി തവണ എംപിമാർ പാർലമെന്‍റിൽ അവതരിപ്പിച്ചെങ്കിലും പാർലമെന്‍റിൽ ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടതോടെ നിയമം നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പുതിയ പാർലമെന്‍റിൽ പ്രതിപക്ഷ അംഗങ്ങൾക്ക് മുൻതൂക്കമുള്ളതിനാൽ നിലവിലെ പാർലമെന്‍റിൽ ബില്ലിനു അംഗീകാരം ലഭിക്കുവാനുള്ള സാധ്യത കൂടുതലാണ്. സൗംമശബേ2021ളലയ22.ഷുഴ

റിപ്പോർട്ട്: സലിം കോട്ടയിൽ