കുവൈറ്റ് അതീവ ജാഗ്രതയിൽ; ക്വാറന്‍റൈൻ 14 ദിവസമായി തുടരും
Wednesday, January 20, 2021 11:36 PM IST
കുവൈറ്റ് സിറ്റി: അതിതീവ്ര കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് രാജ്യം അതി ജാഗ്രതയിൽ. ബ്രിട്ടനിൽ നിന്നും വന്ന രണ്ട് കുവൈത്തി സ്ത്രീകൾക്കാണ് കോവിഡ് -20 സ്ഥിരീകരിച്ചത്. നേരത്തെ വിമാനത്തിൽ കയറുന്നതിന് മുന്പായി നടത്തിയ പരിശോധനയിൽ വൈറസ് കണ്ടെത്തിയിരുന്നില്ല. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ ജനിതക പരിശോധനയിലാണ് ഇരുവർക്കും കോവിഡ് 20 സ്ഥിരീകരിച്ചത്.

വിമാനത്താവളത്തിൽ നിന്നും നേരിട്ട് ഇരുവരെയും ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. ആഗോളതലത്തിൽ ജനിതക മാറ്റം സംഭവിച്ച കോവിഡ് വ്യാപനം വീണ്ടും തീവ്രമായതിനെ തുടർന്ന് ശക്തമായ പ്രതിരോധ നടപടികളാണ് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ച് വരുന്നത്. രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രികരേയും പിസിആർ പരിശോധനക്ക് വിധേയമാക്കിയാണ് പുറത്തേക്ക് കടത്തിവിടുന്നത്. സാമൂഹിക അകലം പാലിക്കുകയും കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ അനുസരിക്കുകയും ചെയ്ത് പരമാവധി ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ