ആരോഗ്യ പരിസരം പുതുതലമുറയുടെ പ്രധാന വെല്ലുവിളി: ഡോ. സിദ്ദീഖ് അഹമ്മദ്
Monday, January 11, 2021 10:01 PM IST
റിയാദ്: ജീവിത സാഹചര്യങ്ങൾ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് പുതുതലമുറയുടെ പ്രധാന വെല്ലുവിളി ആരോഗ്യകരമായ ഒരു പരിസരം ഒരുക്കുന്നത് തന്നെയാണെന്ന് ഈ വർഷത്തെ പ്രവാസി ഭാരതീയ പുരസ്കാര ജേതാവും പ്രമുഖ പ്രവാസി വ്യവസായിയുമായ ഡോ. സിദ്ദീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു. റിയാദിലെ ഇന്ത്യൻ എംബസിയിൽ നടന്ന പ്രവാസി ഭാരതീയ ദിനാചരണ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സയിദ് നൽകിയ ആദരവ് ഏറ്റുവാങ്ങിയ ശേഷം റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ്‌സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി വ്യവസായി എന്ന നിലയിലും ഒരു എളിയ ജീവകാരുണ്യ സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിലുമുള്ള അംഗീകാരം എന്നതിലുപരി ഇന്ത്യയിലെ പത്തൊൻപത് സംസ്ഥാനങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ ഈ - ടോയ്ലെറ്റ് സംവിധാനത്തിനുള്ള അംഗീകാരം കൂടിയാണ് തനിക്ക് ലഭിച്ച പ്രവാസി ഭാരതീയ സമ്മാനമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. സിദ്ദീഖ് അഹമ്മദ് ചെയർമാനായുള്ള ഇറാം ഗ്രൂപ്പിന്‍റെ ഒരു പ്രധാന ഡിവിഷനായ ഇറാം സയന്‍റിഫിക് സൊല്യൂഷൻസ് കന്പനി ഇന്ത്യയിൽ നടപ്പാക്കിയ ശ്രദ്ധേയമായ ഒരു പദ്ധതിയാണ് പരിസ്ഥിതി സൗഹൃദ ഈ - ടോയ്ലെറ്റ്.

ജനസാന്ദ്രത അനുദിനം കൂടിവരുന്ന ഇന്ത്യയിൽ അടിസ്ഥാന സൗകര്യ വികസനം ഒരു വെല്ലുവിളിയാണ്. കക്കൂസിന്‍റെ അഭാവവും ജലദൗർലഭ്യതയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ എത്രമാത്രം ബാധിക്കുന്നു എന്നത് എന്‍റെ യാത്രകൾക്കിടയിൽ ഞാൻ ഇന്ത്യയിൽ നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട്. ഇതിനു ഒരു പരിഹാരമെന്നോണമാണ് ഈ - ടോയ്ലെറ്റ് വികസിപ്പിച്ചെടുക്കാൻ തീരുമാനിച്ചത്. മലപ്പുറം ജില്ലക്കാരായ രണ്ട് സുഹൃത്തുക്കളാണ് ഈ ഒരു ആശയം തന്‍റെ മുൻപിൽ അവതരിപ്പിച്ചത്. സാന്പത്തിക വിജയം നേടാൻ ഏറെ പ്രയാസപ്പെടുമെന്നതിനാൽ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാമൂഹ്യ പ്രതിബദ്ധത മാത്രം മുൻനിർത്തിയാണ് മുന്നോട്ട് പോയത്.


പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് ആശയം പ്രവർത്തികമാക്കുന്ന ഈ - ടോയ്ലെറ്റ് സ്വയം ശുചീകരിക്കുന്ന, ജലവിനിയോഗം പരമാവധി കുറക്കുന്ന നൂതന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. സ്കൂളുകളും ആശുപത്രികളും അടക്കമുള്ള പൊതു ഇടങ്ങളിൽ ജനങ്ങൾക്ക് ഏറെ സൗകര്യപ്രദമാണ് ഇത്തരം ശൗചാലയങ്ങൾ. വലിയ മുതൽമുടക്ക് വേണ്ടി വന്ന ഈ - ടോയ്ലെറ്റ് പദ്ധതിയുമായി മുന്നോട്ട് പോകുന്പോൾ ജനങ്ങളുടെ സംതൃപ്തി തന്നെയാണ് സന്തോഷം പകരുന്നത്. പൊതുസ്ഥലങ്ങളിൽ മാത്രം നടപ്പാക്കിയിരുന്നു ഈ പദ്ധതി ഈ വർഷം മുതൽ വീടുകളിൽ അനായാസം ഘടിപ്പിക്കാവുന്ന ഈ - ടോയ്ലെറ്റുകൾ വിപണിയിലിറക്കുമെന്നും ഡോ. സിദ്ദീഖ് പറഞ്ഞു.

കോവിഡ് കാലഘട്ടം തന്‍റെ വ്യക്തിജീവിതത്തിലും കുടുംബപരമായും വ്യാവസായിക രംഗത്തും ഗുണം ചെയ്തതായി അദ്ദേഹം പറഞ്ഞു. എല്ലാ പ്രതിസന്ധികളെയും നിശ്ചയദാർഢ്യത്തോടെ നേരിടാൻ തയ്യാറായാൽ മാനസിക പ്രയാസമില്ലാതെ അതിനെയെല്ലാം അതിജീവിക്കാൻ നമുക്ക് സാധിക്കുമെന്നാണ് തന്‍റെ ജീവിതാനുഭവമെന്നും ഡോ. സിദ്ദീഖ് അഹമ്മദ് അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ