ദുബായിൽ കുട്ടികളിൽ ഉമിനീർ കോവിഡ് നിർണയ പരിശോധന നടത്താൻ അനുമതി
Monday, November 23, 2020 10:15 PM IST
ദുബായ് : കുട്ടികൾക്ക് ഇനി മുതൽ കോവിഡ് പരിശോധന എളുപ്പമാകുന്നു. കുട്ടികൾക്ക് ഉമിനീർ ഉപയോഗിച്ച് കോവിഡ് നിർണയം നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. കുട്ടികളുടെ നാസാദ്വാരങ്ങളിൽ നിന്നും സാന്പിൾ എടുത്തു പരിശോധന നടത്തുന്നതിലുള്ള ബുദ്ധിമുട്ടു ഒഴിവാക്കുന്നതിനാണ് ഉമിനീരിലൂടെയുള്ള പരിശോധനക്ക് ദുബായ് ഹെൽത്ത് അതോറിറ്റി അനുമതി നൽകിയിരിക്കുന്നത്.

മൂന്നു വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികൾക്കാണ് ഉമിനീർ വഴി പരിശോധന നടത്തുക. ഉമിനീർ ഉപയോഗിച്ചുള്ള കോവിഡ് പരിശോധനക്ക് 150 ദിർഹം തന്നെയാണ് നിരക്കായി ഈടാക്കുക. 24 മണിക്കൂറിനുള്ളിൽ ഫലവും ലഭ്യമാകും. മുഹമ്മദ് ബിൻ റഷീദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസിൽ നടത്തിയ നിരവധി പരീക്ഷണങ്ങൾക്കു ശേഷമാണ് ദുബായ് ഹെൽത്ത് അതോറിട്ടി ഇപ്പോൾ ഈ പരിശോധനക്ക് അനുമതി നൽകിയിരിക്കുന്നത്. പി സി ആർ പരിശോധനയിൽ ലഭ്യമാകുന്ന രീതിയിൽ 87.7 ശതമാനം സംവേദനക്ഷമതയും 98.5 ശതമാനം കൃത്യവുമാണ് ഉമിനീരിലൂടെയുള്ള പരിശോധനയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. യുഎഇയിൽ പ്രതിദിനം വിവിധ മാർഗങ്ങളിലൂടെ ഒരു ലക്ഷത്തോളം പേരിലാണ് കോവിഡ് നിർണയ പരിശോധന നടത്തുന്നത്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള