വിസാ കാലാവധി നീട്ടി നൽകില്ലെന്ന് കുവൈറ്റ് സർക്കാർ
Tuesday, September 15, 2020 9:30 PM IST
കുവൈറ്റ് സിറ്റി: കോവിഡ് ജാഗ്രതയുടെ ഭാഗമായി സർക്കാർ ഓഫീസുകൾ അടച്ചതിനാൽ വിസ കാലാവധി കഴിഞ്ഞ വിദേശികൾക്ക് നേരത്തെ നൽകിയിരുന്ന സ്വഭാവിക എക്സ്റ്റൻഷൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഇതോടെ സെപ്റ്റംബർ ഒന്നിനുശേഷം ഇഖാമ കാലാവധി കഴിഞ്ഞവർ പ്രതിദിന പിഴ നൽകേണ്ടി വരും. വിസ പുതുക്കിയില്ലെങ്കിൽ ഒരു ദിവസം രണ്ട് ദിനാറാണ് പിഴ ഈടാക്കുക. ജൂണ്‍ അവസാനത്തോടെ ഉപഭോക്താക്കളെ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്‍റിൽ സ്വീകരിക്കുന്നതിനാൽ ഗ്രേസ് എക്സ്റ്റൻഷൻ നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായും താമസകാര്യാലയത്തിൽ നേരിട്ടെത്തിയും വിസ പുതുക്കാം. അതേസമയം വ്യോമ ഗതാഗതത്തിന് വിലക്കുകൾ നിലനിൽക്കുന്നതിനാൽ സന്ദർശക വിസയിലെത്തിയവർക്ക് നവംബർ 30 വരെ സ്വാഭാവിക എക്സ്റ്റെൻഷൻ നൽകിയിട്ടുണ്ട്. വിസിറ്റിംഗ് വിസയിൽ എത്തിയവർക്ക് നവംബർ 30നു ശേഷം സമയം നീട്ടിനൽകില്ലെന്നും അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ മാതൃ രാജ്യങ്ങളിലേക്ക് തിരികെ പോവണമെന്നും അധികൃതർ വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ