യെച്ചൂരിക്കെതിരായ കേസ്: കല കുവൈറ്റ് പ്രതിഷേധിച്ചു
Sunday, September 13, 2020 8:44 PM IST
കുവൈറ്റ് സിറ്റി: ഡൽഹി കലാപക്കേസിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള ഡൽഹി പൊലീസിന്‍റെ നീക്കത്തിനെതിരെ കല കുവൈറ്റ് പ്രതിഷേധിച്ചു. സീതാറാം യെച്ചൂരിയ്ക്ക് പുറമെ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാന്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി യൂണിവേഴ്സിറ്റി പ്രഫസറും ആക്ടിവിസ്റ്റുമായ അപൂർവാനന്ദ്, ഡോക്യുമെൻററി സംവിധായകൻ രാഹുൽ റോയ് എന്നിവരെയും കള്ളക്കേസിൽ കുടുക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി നീക്കം നടത്തുകയാണ്.

ആർഎസ്എസിന്‍റെയും ബിജെപിയുടെയും കൊള്ളരുതായ്മകളെ തുറന്നുകാട്ടുന്നത് ദേശദ്രോഹമായി ചിത്രീകരിക്കുന്നത് പ്രബുദ്ധതയുള്ള ഒരു നാടിനും അംഗീകരിക്കാനാകില്ല. മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടി പോരാടുന്ന നേതാക്കളുടെ വായടപ്പിക്കാം എന്ന വ്യാമോഹത്തിലാണ് ഈ ഫാസിസ്റ്റ് രീതി. മതനിരപേക്ഷതയ്ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ, വർഗീയ ശക്തികൾക്കെതിരെ പോരാടുന്ന സിപിഎം ജനറൽ സെക്രട്ടറിയെ തുറുങ്കിലടയ്ക്കാനുള്ള ആർഎസ്എസിന്‍റെ ഈ ഗൂഢാലോചന ജനാധിപത്യ അവകാശങ്ങളോടുള്ള വെല്ലുവിളിയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതിന്‍റെ പ്രതികരമായിട്ടാണ് കലാപത്തിൽ പ്രതിചേർക്കാനുള്ള ശ്രമം നടത്തുന്നത്. എന്നാൽ കലാപത്തിന് ആഹ്വാനം നൽകിയ ബി.ജെ.പി നേതാവ് കപിൽ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ എന്നിവർക്കെതിരെ തെളിവുണ്ടായിട്ടും അവർക്കെതിരെ കേസെടുക്കാൻ ബിജെപി തയാറായിട്ടില്ല.

ഭരണകൂട ഉപകരണങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ഈ ഫാസിസ്റ്റ് നടപടിയ്ക്കെതിരെ എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികളും ഒന്നിക്കണെമെന്നും യെച്ചൂരിയെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ.നൗഷാദ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ