കുവൈറ്റിൽ ജനന സർട്ടിഫിക്കറ്റിനായി നെട്ടോട്ടമോടി രക്ഷിതാക്കൾ
Wednesday, July 1, 2020 11:45 PM IST
കുവൈറ്റ് സിറ്റി: ലോക്ഡൗണ്‍ കാലയളവിൽ ജനിച്ച കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ് ലഭിക്കാൻ നെട്ടോട്ടമോടി രക്ഷിതാക്കൾ. മൂന്നര മാസത്തിനുശേഷം കഴിഞ്ഞ ദിവസം ആരംഭിച്ച മൈതാൻ ഹവലി, അൽ സബ, അൽ ജഹ്റ ഓഫീസുകളിൽ വലിയ ആൾ കൂട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ മറ്റു രേഖകൾക്കായി അപേക്ഷിക്കുവാൻ പറ്റുകയുള്ളൂ. അതോടൊപ്പം ഈ കാലയളവിൽ മരണപ്പെട്ടവരുടെ സർട്ടിഫിക്കറ്റിനായും അപേക്ഷകരുണ്ടായിരുന്നു.

കുട്ടികളുടെ അലവൻസും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ദേശീയത സർട്ടിഫിക്കറ്റ് നൽകേണ്ടത് അനിവാര്യമായതിനാൽ നിരവധി സ്വദേശികളും ഓഫീസിൽ എത്തിയിരുന്നു. സ്വദേശികളുടെ ഓരോ കുട്ടികൾക്കും സർക്കാർ പ്രതിമാസം 50 ദിനാർ അലവൻസാണ് നൽകികൊണ്ടിരിക്കുന്നത്. കുട്ടികളുടെ സിവിൽ ഐഡിയും ജനന സർട്ടിഫിക്കറ്റും ഇതിന് ആവശ്യമാണ്. അതിനിടെ രാജ്യത്തെ വിവിധ ഓഫീസുകൾ സന്ദർശിക്കുന്നവർ കർശനമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് സർക്കാർ തീരുമാനം.

റിപ്പോർട്ട്: സലിം കോട്ടയിൽ