പൊതുമാപ്പ് : അപേക്ഷകരുടെ തിരക്ക് വർധിക്കുന്നു
Thursday, April 2, 2020 11:05 PM IST
കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ കേന്ദ്രത്തിൽ തിരക്കേറുന്നതായി അധികൃതർ വ്യക്തമാക്കി.

ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ നിയമലംഘകാരായ ഫിലിപ്പൈൻസ് സ്വദേശികൾക്കാണ് സമയം അനുവദിച്ചിരിക്കുന്നത്. പിഴയോ യാത്രാ ചിലവുകളോ നൽകാതെ റെസിഡൻസി നിയമലംഘകരെ രാജ്യം വിടാൻ അനുവദിക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രി പർഖ്യാപിച്ചത്.

രാജ്യത്തെ ഭാഗിക പൊതുമാപ്പ് അപേക്ഷിക്കുന്നവർക്ക് ഫൽവാനിയയിലെ ബ്ലോക്ക് 1 ൽ സ്ഥിതിചെയ്യുന്ന സൽമ ബിൻ ഹംസ സ്കൂൾ ഫോർ ഗേൾസ്, ആണ്‍കുട്ടികൾക്കുള്ള മുത്താന പ്രൈമറി സ്കൂൾ എന്നിവിടങ്ങളിലാണ് റിപ്പോർട്ട് ചെയേണ്ടത്. ലഭ്യമായ രേഖകളുടെ പ്രോസസ്‌സിംഗ് രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ. പൊതുമാപ്പിന് വരുന്നവർ നിലവിലുള്ള പാസ്പ്പോർട്ടോ അല്ലെങ്കിൽ കാലഹരണപ്പെട്ടതോ അതുമില്ലെങ്കിൽ പകർപ്പ് കൊണ്ടുവരാൻ അധികൃതർ അഭ്യർത്ഥിച്ചു. പാസ്പോർട്ട് കൈവശമില്ലാത്തവർ നീല പശ്ചാത്തലമുള്ള 4 ഫോട്ടോകൾ കൊണ്ടുവരണം. തുടർന്ന് പരിശോധനകൾ പൂർത്തിയാക്കി ഫ്ളൈറ്റുകൾ ഷെഡ്യൂൾ ചെയ്ത അടിസ്ഥാനത്തിൽ ഷെൽട്ടറുകളിലേക്ക് മാറ്റുകയാണ് ഇപ്പോൾ ചെയ്തുവരുന്നതെന്ന് അധികാരികൾ അറിയിച്ചു. നിലവിൽ റെസിഡൻസ് കേസുകളുള്ള എല്ലാ ഫിലിപ്പിനോകളോടും പൊതുമാപ്പ് ഉപയോഗിക്കുവാനും അവസരം പാഴാക്കാതിരിക്കാനും ഫിലിപ്പൈൻ എംബസി അഭ്യർഥിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ